കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി ലുലു ഗ്രൂപ്പ്

1.20 കോടി രൂപയാണ് കൈമാറിയത്. ഓരോ കുടുംബത്തിനും അഞ്ചുലക്ഷം രൂപ വീതമാണ് നൽകുക.

By Trainee Reporter, Malabar News
MA Yusuff Ali
Ajwa Travels

തിരുവനന്തപുരം: കുവൈത്ത് മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായുള്ള ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. 1.20 കോടി രൂപയാണ് കൈമാറിയത്. മരിച്ചവരുടെ വിവരങ്ങൾ സംബന്ധിച്ച് നോർക്ക തയ്യാറാക്കിയ പട്ടികയുടെ അടിസ്‌ഥാനത്തിലാണ്‌ തുക കൈമാറിയത്.

ഓരോ കുടുംബത്തിനും അഞ്ചുലക്ഷം രൂപ വീതമാണ് നൽകുക. എംഎ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്‌ടർ ജോയ് ഷഡാനന്ദൻ, നോർക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ അജിത് കൊളശ്ശേരിക്ക് തുക കൈമാറി. കുവൈത്ത് ദുരന്തത്തിൽ മരിച്ച എല്ലാ ഇന്ത്യക്കാരുടെ കുടുംബത്തിനും എംഎ യൂസഫലി അഞ്ചുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.

മരിച്ചവരുടെ വിവരങ്ങൾ നോർക്ക ലഭ്യമാക്കുന്നതിന് അനുസരിച്ചു ബാക്കിയുള്ള തുകയും നോർക്കയ്‌ക്ക് ഉടൻ കൈമാറും. കഴിഞ്ഞ മാസം 12ന് പുലർച്ചെയാണ് തെക്കൻ കുവൈത്തിലെ മംഗഫിൽ മലയാളി വ്യവസായി ആയ കെജി എബ്രഹാമിന്റെ ഉടമസ്‌ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിന് തീപിടിച്ചത്.

46 ഇന്ത്യക്കാരടക്കം 49 പേരാണ് മരിച്ചത്. ഇതിൽ 24 പേർ മലയാളികളായിരുന്നു. തൊഴിലാളികൾ ഉറക്കത്തിലായിരുന്നത് ആഘാതം വർധിപ്പിച്ചു. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. മരിച്ചവരുടെ ആശ്രിതർക്ക് കുവൈത്ത് സർക്കാരിന് പുറമെ, കേന്ദ്ര, സംസ്‌ഥാന സർക്കാരുകളും പ്രവാസി വ്യവസായികളും ജീവനക്കാർ ജോലി ചെയ്‌തിരുന്ന എൻബിടിസി കമ്പനിയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Most Read| ഇന്ത്യൻ താരങ്ങൾ നാളെ തിരിച്ചെത്തും; അഭിനന്ദിക്കാൻ പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE