പാക്ക് അധിനിവേശ കശ്‌മീരിൽ വൻ സർക്കാർ വിരുദ്ധ പ്രക്ഷോഭം; ഇന്റർനെറ്റ് വിച്‌ഛേദിച്ചു

പതിറ്റാണ്ടുകളായുള്ള രാഷ്‌ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടിയാണ് അവാമി ആക്ഷൻ കമ്മിറ്റി ആയിരക്കണക്കിന് ആളുകളെ അണിനിരത്തി പ്രക്ഷോഭം നടത്തുന്നത്.

By Senior Reporter, Malabar News
Pakistan-Occupied Kashmir protest
പാക്ക് അധിനിവേശ കശ്‌മീരിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് (Image Courtesy: NDTV)
Ajwa Travels

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെതിരെ പാക്ക് അധിനിവേശ കശ്‌മീരിൽ വൻ പ്രക്ഷോഭം. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിൽ ഒന്നിനാണ് അവാമി ആക്ഷൻ കമ്മിറ്റി (എഎസി) നേതൃത്വം നൽകുന്നത്. പ്രതിഷേധങ്ങൾ തടയാൻ സർക്കാർ വൻതോതിൽ സുരക്ഷാ സേനയെ വിന്യസിച്ചു.

ഇന്റർനെറ്റ് വിച്‌ഛേദിച്ചു. പതിറ്റാണ്ടുകളായുള്ള രാഷ്‌ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടിയാണ് അവാമി ആക്ഷൻ കമ്മിറ്റി ആയിരക്കണക്കിന് ആളുകളെ അണിനിരത്തി പ്രക്ഷോഭം നടത്തുന്നത്. പാക്കിസ്‌ഥാനിൽ കശ്‌മീരി അഭയാർഥികൾക്കായി പാക്ക് അധിനിവേശ കശ്‌മീരിലെ നിയമസഭയിൽ നീക്കിവെച്ചിട്ടുള്ള 12 സീറ്റുകൾ നിർത്തലാക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നു.

ഇത് പ്രാദേശിക ഭരണത്തെ ദുർബലപ്പെടുത്തുന്ന എന്നാണ് അവരുടെ വാദം. സബ്‌സിഡി നിരക്കിലുള്ള ധാന്യം, ന്യായമായ വൈദ്യുതി നിരക്ക്, സർക്കാർ വാഗ്‌ദാനം ചെയ്‌ത പരിഷ്‌കാരങ്ങൾ നടപ്പാക്കുക എന്നിവയാണ് മറ്റു പ്രധാന ആവശ്യങ്ങൾ. ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പ്രക്ഷോഭം ശക്‌തിപ്പെട്ടത്.

അധികമായി സുരക്ഷാ സേനയെ വിന്യസിച്ചാണ് സർക്കാർ പ്രക്ഷോഭത്തെ നേരിട്ടത്. പ്രധാന പാതകളിൽ ചിലത് അടച്ചു. സ്‌ഥാപനങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തി. പ്രദേശിക സുരക്ഷാ സേനയ്‌ക്ക് പിന്തുണ നൽകാൻ ഇസ്‌ലാമാബാദിൽ നിന്ന് 1000 പോലീസ് ഉദ്യോഗസ്‌ഥരെ കൂടി അയച്ചിട്ടുണ്ട്.

Most Read| ‘ഗാസയിൽ വെടിനിർത്തൽ? ചർച്ചകൾ തുടരുന്നു, ട്രംപിന്റെ ഇടപെടലിൽ പ്രതീക്ഷ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE