ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; മുത്തശ്ശിക്കെതിരെ കേസെടുത്തു

By Trainee Reporter, Malabar News
murder case
Ajwa Travels

കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിൽ അമ്മൂമ്മക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മൂമ്മ സിപ്‌സിക്കെതിരെ ജുവനൈൽ ജസ്‌റ്റിസ്‌ ആക്‌ട് പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്‌ച വരുത്തിയതിനാണ് കേസ്. ഇവരെ വൈകാതെ അറസ്‌റ്റ് ചെയ്യുമെന്നാണ് സൂചന.

കൊലപാതകത്തിൽ സിപ്‌സിക്ക് നേരിട്ട് പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, കുട്ടിയുടെ സംരക്ഷണം ഇവരുടെ കൈകളിൽ എങ്ങനെ വന്നതിനെ കുറിച്ച് നോർത്ത് പോലീസ് വിശദമായി അന്വേഷിക്കും. ഇവർക്കെതിരെ വിവിധ ജില്ലകളിൽ മോഷണം മുതൽ കഞ്ചാവ് കേസുകൾ വരെ ഉണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അങ്കമാലി, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ ഇവർക്കെതിരെ കേസുകളുണ്ട്.

അങ്കമാലി പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്‌റ്റിൽ പ്രധാനിയാണ് സിപ്‌സി. കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ് അമ്മൂമ്മ സിപ്‌സിയും കാമുകന്‍ ജോണ്‍ ബിനോയും ചേര്‍ന്ന് ദമ്പതികൾ എന്ന വ്യാജേനെ രണ്ട് കുട്ടികളുമായി കലൂരിലെ ഹോട്ടലിലെത്തിയത്. തിങ്കളാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ സ്‌ത്രീ കുഞ്ഞിന് ശ്വാസം കിട്ടുന്നില്ലെന്നും സുഖമില്ലെന്നും പറഞ്ഞ് റിസപ്‌ഷനിൽ എത്തുകയായിരുന്നു. തുടർന്ന്, ഉടൻ തന്നെ ഇവർ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയി.

പിന്നാലെയെത്തിയ ജോൺ ബിനോയിയും ആശുപത്രിയിലേക്ക് പോയി. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിച്ചത്. കുഞ്ഞിന്റെ അമ്മൂമ്മ പുറത്തുപോയ സമയത്ത് ഹോട്ടല്‍മുറിയില്‍ വെച്ച് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മയുടെ കാമുകനായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

ഹോട്ടലിൽ മുറിയെടുത്ത സ്‌ത്രീയുടെ മകന്റെ കുഞ്ഞാണ് കൊല്ലപ്പെട്ട ഒന്നര വയസുകാരി. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. ഇവരുടെ മകൻ അപകടത്തിൽ പരിക്കേറ്റ്‌ ചികിൽസയിലുമാണ്. മകന്റെ രണ്ടുകുഞ്ഞുങ്ങളെയും മുത്തശ്ശിയായ ഇവരാണ് പരിചരിച്ചിരുന്നത്. കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ ജോൺ ബിനോയിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ വ്യക്‌തമാകുമെന്നാണ് പോലീസ് പറയുന്നത്. അറസ്‌റ്റിലായ ജോൺ ബിനോയിയെ കസ്‌റ്റഡിയിൽ ലഭിക്കാൻ പോലീസ് ഉടനെ കോടതിയിൽ അപേക്ഷ നൽകും. ഇയാൾ നിലവിൽ റിമാൻഡിലാണ്.

Most Read: പേടിഎമ്മിന് നിയന്ത്രണം; പുതിയ ഉപഭോക്‌താക്കളെ ചേര്‍ക്കരുതെന്ന് ആർബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE