ന്യൂഡെൽഹി: പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്‌താക്കളെ ചേര്‍ക്കരുതെന്ന് ആർബിഐ നിർദ്ദേശം നല്‍കി. ‘ബാങ്കിലെ മെറ്റീരിയൽ സൂപ്പർവൈസറി ആശങ്കകൾ’ ചൂണ്ടിക്കാട്ടിയാണ് നടപടി.
ഓഡിറ്റ് നടത്താന്‍ പ്രത്യേകം കമ്പനിയെ ചുമതലപ്പെടുത്തണം. ഈ റിപ്പോർട് വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍നടപടികളെന്നും ആര്‍ബിഐ അറിയിച്ചു. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്‌ടിന്റെ സെക്ഷന്‍ 35എ പ്രകാരമാണ് ആര്‍ബിഐ നടപടി.
2017 മെയ് 23നാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. 2015ലാണ് പേയ്‌മെന്റ് ബാങ്കായി ഉയര്‍ത്താനുള്ള പ്രാഥമിക അനുമതി ആര്‍ബിഐ നല്‍കിയത്.
Most Read: ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു; ലോക്ക്ഡൗൺ