പിവിആറിന് കട്ട്; നഷ്‌ടം നികത്താതെ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്‌ക

ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്‌ക്രീനുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കുന്നത് നിർത്തിവെച്ചത് പ്രതിഷേധാർഹമാണെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

By Trainee Reporter, Malabar News
FEFCA
Rep. Image
Ajwa Travels

കൊച്ചി: രാജ്യത്തെ പ്രമുഖ മൾട്ടിപ്ളക്‌സ് ശൃംഖലയായ പിവിആർ- മലയാള സിനിമ തർക്കം രൂക്ഷമായി. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്‌ടം നികത്താതെ ഇനിമുതൽ മലയാള സിനിമകൾ പിവിആർ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്‌ക അറിയിച്ചു. പിവിആർ കൈയ്യൂക്ക് കാണിക്കുകയാണെന്നും ഫെഫ്‌ക ആരോപിച്ചു.

വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്‌ക്രീനുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കുന്നത് നിർത്തിവെച്ചെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു. ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിവിആറിനെതിരെയുള്ള പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്. വിഷയത്തെ നിയമപരമായും ഇടപെടും. പ്രശ്‌നം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. പിവിആർ ഗ്രൂപ്പിന്റെ പ്രധാന തിയേറ്ററുകൾ ലുലു മാളുകളിൽ ഉള്ളതിനാൽ എംഎ യൂസഫലിയോടും സംസാരിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്‌ണൻ വ്യക്‌തമാക്കി.

ഉണ്ണികൃഷ്‌ണനെ കൂടാതെ സിബി മലയിൽ, രഞ്‌ജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ചു ബ്ളെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്‌മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവൻ തുടങ്ങിയവർ ചേർന്നാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.

Most Read| അബ്‌ദുൽ റഹീമിന്റെ മോചനം; 34 കോടി രൂപ രണ്ടു ദിവസത്തിനുള്ളിൽ കൈമാറും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE