ഉൽഘാടന ചടങ്ങിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും പങ്കെടുത്തു; വിശദീകരിച്ച് ഡിസിസി

By News Desk, Malabar News
DCC reorganization
Ajwa Travels

കണ്ണൂർ: ജില്ലയിലെ ഡിസിസി ഓഫിസ് ഉൽഘാടന ചടങ്ങിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉയർന്നതോടെ കണ്ണൂർ ഡിസിസി അധികൃതരാണ് വിശദീകരണവുമായി രംഗത്തെത്തിയത്.

സാങ്കേതിക തകരാറുകൾ മൂലമാണ് ഉമ്മൻചാണ്ടിക്ക് വേദിയിൽ സംസാരിക്കാൻ കഴിയാതെ പോയത്. ആലപ്പുഴയിലെ കായംകുളത്ത് മൽസ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞതോടെ ചെന്നിത്തല മടങ്ങുകയായിരുന്നു എന്നും കണ്ണൂർ ഡിസിസി അറിയിച്ചു.

കണ്ണൂർ ഡിസിസി. ഓഫിസിന്റെ ഉൽഘാടന ചടങ്ങിൽ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും പങ്കെടുത്തില്ലെന്ന വാർത്തകൾ പുറത്തുവന്നിരുന്നു, ഇതിന് പിന്നാലെയാണ് ഡിസിസി വിശദീകരണവുമായി രംഗത്തെത്തിയത്. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്‌ഥാന കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുകയാണ്. ഇതിനിടെയാണ് കണ്ണൂർ ഡിസിസി ഓഫിസ് ഉൽഘാടനത്തിനായി രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഒഴികെയുളള നേതാക്കൾ കണ്ണൂരിലെത്തിയത്.

അതേസമയം, പാർട്ടി പുനഃസംഘടനയുടെ കാര്യത്തിൽ ഇന്ന് കണ്ണൂരിൽ നടക്കുന്ന ചർച്ചയിൽ നിർണായക തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. സംഘടനാ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, വർക്കിങ് പ്രസിഡണ്ടുമാർ തുടങ്ങി പ്രധാന നേതാക്കളെല്ലാം ഇന്നലെ രാത്രി തന്നെ കണ്ണൂരിലെത്തി കഴിഞ്ഞു.

ഡിസിസി ഓഫിസിന്റെ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കുകയാണ് നേതാക്കളുടെ സന്ദർശന ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ആഭ്യന്തര കലഹം പരിഹരിക്കാനുളള ചർച്ചകൾക്ക് ഇന്നലെ തന്നെ നേതാക്കൾ തുടക്കമിട്ടു കഴിഞ്ഞു. ഉച്ചയോടെ കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കെ സുധാകരനുമായി രണ്ട് വട്ടമാണ് ചർച്ച നടത്തിയത്.

Also Read: മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE