കോഴിക്കോട്: പയ്യോളിയിൽ ഫുട്‍ബോൾ താരമായ എട്ടാം ക്ളാസുകാരന് ക്രൂരമർദ്ദനം. ചിങ്ങപുരം സികെജിഎം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. പരിശീലനം കഴിഞ്ഞു മടങ്ങുമ്പോഴാണ് മറ്റൊരു സ്‌കൂളിലെ വിദ്യാർഥികൾ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
വീഡിയോയിൽ തല്ലരുതെന്നും അസുഖമുണ്ടെന്നുമെല്ലാം എട്ടാം ക്ളാസുകാരൻ അപേക്ഷിക്കുന്നുണ്ടെങ്കിലും വിദ്യാർഥികൾ ആക്രമണം തുടരുകയായിരുന്നു. മർദ്ദനത്തിൽ കുട്ടിയുടെ കർണപുടം തകർന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. മൂന്ന് മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്‌ടർമാർ നിർദ്ദേശിച്ചത്.
സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാൻ വൈകിയെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. തിക്കോടിയൻ സ്‌മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് മർദ്ദിച്ചതെന്നാണ് പരാതി. ഈ മാസം ഒന്നിനായിരുന്നു സംഭവം. തിക്കോടിയൻ സ്‌കൂൾ ഗ്രൗണ്ടിൽ ഫുട്‍ബോൾ പരിശീലനത്തിന് എത്തിയതായിരുന്നു വിദ്യാർഥികൾ. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ