പാരീസ്: ഫ്രഞ്ച് കപ്പ് ഫുട്‌ബോൾ ഫൈനല്‍ പോരാട്ടത്തിൽ വ്യാഴാഴ്‌ച എഎസ് മൊണാക്കോയും പിഎസ്‌ജിയും തമ്മില്‍ വ്യാഴാഴ്‌ച പുലർച്ചെ 12.45നാണ് കലാശപ്പോര്. രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ട നെയ്‌മര്‍ പിഎസ്‌ജി നിരയിലുണ്ടാകില്ല.
വമ്പന്‍ താരങ്ങള്‍ ഒത്തിരി പേര്‍ ഉണ്ടെങ്കിലും പാരീസ് സെയിന്റ് ജര്‍മന് കാര്യമായ കിരീട നേട്ടങ്ങള്‍ ഒന്നും ഇതേ വരെ ലഭിച്ചിട്ടില്ല. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയോട് തോറ്റു മടങ്ങിയ പിഎസ്‌ജിക്ക് ഫ്രഞ്ച് ലീഗിലും അത്ര ആശ്വാസ്യകരമല്ല കാര്യങ്ങള്‍. ലില്ലെയാണ് ലീഗില്‍ ഒന്നാമത്.
ഫ്രഞ്ച് കപ്പ് ഫൈനലിലെത്താനായത് മാത്രമാണ് നടപ്പ് സീസണില്‍ മൗറീസിയോ പൊച്ചെറ്റിനോ പരിശീലകനായ പിഎസ്‌ജിയുടെ എടുത്ത് പറയാവുന്ന നേട്ടം. എഎസ് മൊണോക്കോയ്‌ക്ക് എതിരെ ഫൈനലിന് ഒരുങ്ങുമ്പോള്‍ കിലിയന്‍ എംബാപ്പെയുടെ മാസ്‌മരിക പ്രകടനത്തിലാണ് പിഎസ്‌ജിയുടെ പ്രതീക്ഷ മുഴുവന്‍. 13 തവണ ഫ്രഞ്ച് കപ്പില്‍ ജേതാക്കളായ പിഎസ്‌ജി പതിനാലാം കിരീടമാണ് ലക്ഷ്യമിടുന്നത്.
Read Also: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ ഒടിടി റിലീസിന് ഒരുങ്ങുന്നു






































