ചെങ്ങോട്ടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്‌ഥിതിക അനുമതി നൽകരുതെന്ന് ശുപാർശ

By Trainee Reporter, Malabar News
Chengottumala
Ajwa Travels

കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോട്ടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്‌ഥിതികാനുമതി നൽകരുതെന്ന് ശുപാർശ. സ്‌ഥലം സന്ദർശിച്ച സംസ്‌ഥാന വിദഗ്‌ധ സമിതിയാണ് (സിയാക്) ഇത് സംബന്ധിച്ച് സംസ്‌ഥാന പാരിസ്‌ഥിതികാഘാത നിർണയ സമിതിക്ക് മുൻപാകെ ശുപാർശ നൽകിയത്. ചെങ്ങോട്ടുമലയിലെ 12 ഏക്കർ സ്‌ഥലത്താണ്‌ കരിങ്കൽ ഖനനത്തിന് അനുമതി ലഭിക്കേണ്ടത്. എന്നാൽ, ഇത് പ്രദേശത്ത് ഭീഷണി ഉണ്ടാക്കുമെന്ന് ആരോപിച്ച് നാട്ടുകാരും സമരസമിതിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ചെങ്ങോട്ടുമലയിൽ ഖനനം നടത്താൻ അനുമതി നേടി ഡെൽറ്റ റോക്‌സ് പ്രോഡക്റ്റ്സ് കമ്പനി സിയാകിന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയുടെ അടിസ്‌ഥാനത്തിൽ സിയാകിലെ രണ്ടു വിദഗ്‌ധർ സ്‌ഥലം സന്ദർശിച്ചിരുന്നു. ഈ റിപ്പോർട്ടിൽ ഖനനത്തിന് അനുകൂലമായ നടപടിയായിരുന്നു ഉണ്ടായത്. എന്നാൽ, തങ്ങളെ കേൾക്കാതെയാണ് റിപ്പോർട് തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടി സമരസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടർന്ന്, ഹൈക്കോടതി രണ്ടംഗ സംഘത്തിന്റെ റിപ്പോർട് തള്ളുകയും സിയാക് ചെയർമാൻ എം ഭാസ്‌ക്കരൻ ഉൾപ്പടെയുള്ള ഏഴംഗ സംഘത്തെ നിയോഗിക്കുകയുമായിരുന്നു. ഇവരുടെ റിപ്പോർട്ടിലാണ് ഇപ്പോൾ ഖനനത്തിന് പാരിസ്‌ഥികാനുമതി നൽകരുതെന്ന ശുപാർശ ഉള്ളത്. അതേസമയം, റിപ്പോർട് തയ്യാറാക്കുമ്പോൾ കോട്ടൂർ പഞ്ചായത്തിന്റെയും സമരസമിതിയുടെയും നിലപാട് കൂടി പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്.

Read Also: സംസ്‌ഥാനതല പട്ടയമേള ഈ മാസം മുതലെന്ന് റവന്യു മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE