കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിലായി. കായക്കൊടി സ്വദേശി മർവിനാണ് പിടിയിലായത്. പുഴയിൽ കുളിക്കാനെത്തിയ പെൺകുട്ടിയെ മർവിനും മറ്റൊരു പ്രതി രാഹുലും ചേർന്ന് പീഡിപ്പിച്ചിരുന്നു. ആദ്യത്തെ കൂട്ട ബലാൽസംഗത്തിന് ശേഷമാണ് വീണ്ടും പീഡനത്തിന് ഇരയാക്കിയത്.
ഈ മാസം 16നാണ് പതിനേഴുകാരിയായ ദളിത് പെൺകുട്ടി രണ്ടാം തവണ പീഡനത്തിനിരയായത്. ഈ കേസിലാണ് മർവിന്റെ അറസ്‌റ്റ്. കസ്‌റ്റഡിയിൽ എടുത്ത പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞ ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കൂട്ടുപ്രതി രാഹുലിനേയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. നിലവിൽ പോvലീസും വനിതാശിശുക്ഷേമ വകുപ്പും പെൺകുട്ടിക്ക് കൗൺസലിംഗ് നൽകിവരികയാണ്.
ആദ്യം നടന്ന കൂട്ടബലാൽസംഗ കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകുന്നത് നാദാപുരം എഎസ്‌പിയാണ്. പെരുവണ്ണാമൂഴി പൊലീസ് രജിസ്‌റ്റർ ചെയ്‌ത രണ്ടാമത്തെ കേസ് പേരാമ്പ്ര ഡിവൈഎസ്‌പിയാണ് അന്വേഷിക്കുന്നത്. ഈ മാസം മൂന്നിനാണ് കുറ്റ്യാടി സ്വദേശിയായ 17കാരി പെൺകുട്ടി ആദ്യതവണ കൂട്ടബലാൽസംഗത്തിന് ഇരയായത്.
പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പ്രണയം മുതലെടുത്താണ് നാല് പേർ ചേർന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്. സായൂജ്, ഷിബു, രാഹുൽ, അക്ഷയ് എന്നീ നാല് പ്രതികളാണ് ഇതുവരെ അറസ്‌റ്റിലായിട്ടുള്ളത്. പോക്‌സോ കേസ് ചുമത്തിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
Read also: ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച; ബാബ അമന്‍ സിംഗിനെ തള്ളി നിഹാംഗ്