റഷ്യ-യുക്രൈൻ യുദ്ധം: ഇന്ത്യ ശക്‌തമായി പ്രതികരിച്ചില്ല; യുഎസ്

By Desk Reporter, Malabar News
capital punishment
Ajwa Travels

വാഷിംഗ്‌ടൺ: യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യക്കെതിരെ അമേരിക്കയും സഖ്യരാജ്യങ്ങളും രംഗത്ത് വന്നപ്പോൾ ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് ശക്‌തമായ പ്രതികരണം ഉണ്ടായില്ലെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. ഇന്ത്യയുടെ പ്രതികരണത്തിന് ഒരു ചാഞ്ചാട്ടമുണ്ടെന്ന് ബൈഡൻ പറഞ്ഞു. യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ അംഗങ്ങളായ ക്വാഡ് സഖ്യത്തിൽ ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങൾ റഷ്യക്കെതിരെ ശക്‌തമായി നിലപാട് എടുത്തെന്നും ബൈഡൻ വ്യക്‌തമാക്കി.

ക്വാഡിന് പുറമെ നാറ്റോ, യൂറോപ്യൻ യൂണിയൻ എന്നീ ശക്‌തികളും റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനെതിരെ രംഗത്ത് വന്നെന്നും ബൈഡൻ പറഞ്ഞു. റഷ്യക്കെതിരെ യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ വിലക്കുകൾ പ്രഖ്യാപിച്ചപ്പോഴും റഷ്യയെ കുറ്റപ്പെടുത്തി പ്രസ്‌താവനകൾ ഇറക്കിയപ്പോഴും ഇന്ത്യ ഇതിൽ നിന്നെല്ലാം വിട്ടു നിൽക്കുകയായിരുന്നു.

ഇരുപക്ഷവും ചർച്ച ചെയ്‌ത്‌ സമാധാനപരമായി വിഷയം പരിഹരിക്കണമെന്നായിരുന്നു ഇന്ത്യയുടെ നയം. ഇന്ത്യ വിഷയത്തിൽ ഇടപെടണമെന്ന് യുക്രൈൻ ഉൾപ്പടെ ആവശ്യപ്പെട്ടപ്പോഴും ഇന്ത്യ റഷ്യയെ പിണക്കിയില്ല. മാത്രമല്ല റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനും ഇന്ത്യ തീരുമാനിച്ചു. ക്രൂഡ് ഓയിലിന് റഷ്യ ഇളവുകൾ നൽകിയ സാഹചര്യത്തിലാണ് ഇന്ത്യ ഇതിന് തയ്യാറായത്.

ആ​ഗോള തലത്തിൽ സ്വീകാര്യമായ പേമെന്റ് സംവിധാനമായ സ്വിഫ്റ്റിൽ നിന്നും റഷ്യയെ വിലക്കിയ സാഹചര്യത്തിൽ ഇന്ത്യൻ രൂപ-റഷ്യൻ കറൻസിയായ റൂബിൾ വഴിയാണ് ഇടപാട്. യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്ക് മേൽ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ റഷ്യയുമായുള്ള ഇടപാടിന് പല രാജ്യങ്ങളും മടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ എണ്ണ ഇടപാടിന് തയ്യാറായത്. ഇക്കാര്യങ്ങളുൾപ്പടെ മുൻ നിർത്തിയാണ് ബൈഡന്റെ പരാമർശം എന്നാണ് വിലയിരുത്തൽ.

Most Read:  ബംഗാളിൽ അക്രമികൾ 12 വീടുകൾ കത്തിച്ചു; 10 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE