തീർഥാടകരുടെ തിരക്ക് കുറഞ്ഞു; ശബരിമലയിൽ ഇന്ന് മണ്ഡലപൂജ, നട അടയ്‌ക്കും

മണ്ഡല പൂജ പ്രമാണിച്ചു ഇന്ന് തീർഥാടകർക്ക് നിയന്ത്രണം ഉണ്ട്. വെർച്വൽ ക്യൂ വഴി ആകെ 60,000 പേർക്ക് മാത്രമാണ് ദർശനത്തിന് അവസരമുള്ളത്. സ്‌പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് ദർശനത്തിന് അവസരം. വൈകിട്ട് ഏഴിന് ശേഷം പമ്പയിൽ നിന്ന് തീർഥാടകരെ കടത്തിവിട്ടില്ല.

By Senior Reporter, Malabar News
sabarimala_
Representational Image
Ajwa Travels

പത്തനംതിട്ട: അയ്യപ്പ ദർശനം തേടി ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ തിരക്ക് കുറഞ്ഞു. മണ്ഡലകാല തീർഥാടനത്തിന് സമാപനം കുറിച്ച് ഇന്ന് മണ്ഡലപൂജ നടക്കും. ഉച്ചയ്‌ക്ക് 12നും 12.30നും മധ്യേ അയ്യപ്പ സ്വാമിക്ക് തങ്കഅങ്കി ചാർത്തി മണ്ഡലപൂജ നടക്കും.

തങ്കയങ്കി ചാർത്തി ദീപാരാധന തൊഴുത പതിനായിരങ്ങൾ മലയിറങ്ങി. ഇന്നലെ രാത്രി 11ന് നട അടക്കുമ്പോഴും ശരംകുത്തി വരെ ക്യൂ ഉണ്ടായിരുന്നു. രാത്രി നട അടച്ച ശേഷവും ഇവരെ പതിനെട്ടാം പടി കയറ്റിയാണ് തിരക്ക് കുറച്ചത്. ഇവർക്ക് പുലർച്ചെ വടക്കേ നടയിലൂടെ ദർശനത്തിന് അവസരം ലഭിച്ചു.

രാവിലെ ഏഴ് ആയപ്പോഴേക്കും നടപ്പന്തൽ കാലിയായി. ഇനിയും വരുന്നവർക്ക് കാത്തുനിൽപ്പ് ഇല്ലാതെ പടി കയറി ദർശനം നടത്താം. മണ്ഡലപൂജാ ചടങ്ങുകൾ 11.57നും 12.30നും മധ്യേ നടക്കും. തങ്കയങ്കി ചാർത്തിയാണ് മണ്ഡല പൂജ.

മണ്ഡല പൂജ പ്രമാണിച്ചു ഇന്ന് തീർഥാടകർക്ക് നിയന്ത്രണം ഉണ്ട്. വെർച്വൽ ക്യൂ വഴി ആകെ 60,000 പേർക്ക് മാത്രമാണ് ദർശനത്തിന് അവസരമുള്ളത്. സ്‌പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് ദർശനത്തിന് അവസരം. വൈകിട്ട് ഏഴിന് ശേഷം പമ്പയിൽ നിന്ന് തീർഥാടകരെ കടത്തിവിട്ടില്ല. മണ്ഡലകാല തീർഥാടനത്തിന് സമാപനം കുറിച്ച് രാത്രി പത്തിന് നട അടയ്‌ക്കും. മകര വിളക്കിനായി 30ന് നട തുറക്കും.

Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE