വയനാട്: മാനന്തവാടിയിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിക്കായി തിരച്ചിൽ തുടരുന്നു. വീടിന് സമീപത്തെ വനമേഖല കേന്ദ്രീകരിച്ച് ഫയർഫോഴ്‌സും വനംവകുപ്പും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. എന്നാൽ, ശക്‌തമായ മഴ തുടരുന്നതിനാൽ തിരച്ചിലിനെ പ്രതികൂലമായിട്ടാണ് ബാധിക്കുന്നത്.
ഇന്നലെയായിരുന്നു വാകേരി സ്വദേശിനി പ്രവീണ ആൺ സുഹൃത്തായ ദിലീഷിന്റെ വെട്ടേറ്റ് മരിച്ചത്. ആക്രമണത്തിൽ പ്രവീണയുടെ മക്കൾക്കും വെട്ടേറ്റിരുന്നു. 14 വയസുള്ള മൂത്ത കുട്ടിയുടെ കഴുത്തിനും ചെവിക്കുമാണ് വെട്ടേറ്റത്. ഈ കുട്ടി നിലവിൽ മാനന്തവാടിയിലെ സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്.
രണ്ടാമത്തെ കുട്ടിക്കായുള്ള അന്വേഷണമാണ് നടക്കുന്നത്. കൊലപാതകത്തിന് ശേഷം ദിലീഷ് സംഭവ സ്‌ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ദിലീഷ് കുട്ടിയെ തട്ടിക്കൊണ്ടു പോയതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇയാൾക്കായുള്ള തിരച്ചിലും തുടരുന്നുണ്ട്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ പ്രവീണ ദിലീഷിനൊപ്പമായിരുന്നു താമസം. എന്നാൽ, കൊലപാതക കാരണം വ്യക്‌തമല്ല.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’