മുംബൈ: സുരക്ഷ കൂട്ടിയതിൽ സംശയം പ്രകടിപ്പിച്ച് എൻസിപി അധ്യക്ഷൻ ശരത് പവാർ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തന്നെ നിരീക്ഷിക്കാനും രഹസ്യങ്ങൾ ചോർത്താനുമാണ് കൂടുതൽ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നതെന്ന സംശയമാണ് പവാർ പങ്കുവെച്ചത്. എന്തുകൊണ്ടാണ് സുരക്ഷ വർധിപ്പിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
‘കേന്ദ്ര ഏജൻസികൾ നിർദ്ദേശിച്ചതിനാലാണ് സുരക്ഷ കൂട്ടിയത്. മൂന്നു പേരുടെ സുരക്ഷയാണ് വർധിപ്പിക്കുന്നതെന്നാണ് അവർ പറഞ്ഞത്. അമിത് ഷാ, ജയമോഹൻ ഭാഗവത് എന്നിവർക്കും സെഡ് പ്ളസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു’- ശരത് പവാർ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ശരത് പവാറിന് കേന്ദ്ര സർക്കാർ സെഡ് പ്ളസ് സുരക്ഷ ഏർപ്പെടുത്തിയത്. ഇതനുസരിച്ച് 55 സിആർപിഎഫ് ജവാൻമാർ ഇദ്ദേഹത്തിന് സുരക്ഷക്കുണ്ടാകും. വിഐപികളുടെ സുരക്ഷ സെഡ് പ്ളസ്, വൈ പ്ളസ്, വൈ എക്‌സ് കാറ്റഗറിയായാണ് നൽകുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്തെ 48ൽ 30 സീറ്റിലും ജയിച്ചത് എൻസിപി (ശരത് പവാർ), ശിവസേന (ഉദ്ധവ് താക്കറെ), കോൺഗ്രസ് എന്നിവരടങ്ങിയ മഹാ വികാസ് ആഘാഡി സഖ്യമാണ്. ഒക്‌ടോബർ- നവംബർ മാസങ്ങളിൽ 288 അംഗ മഹാരാഷ്‌ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം.
Most Read| പിജി ഡോക്‌ടറുടെ കൊലപാതകം; കേസിൽ കൂട്ടബലാൽസംഗത്തിന് തെളിവില്ലെന്ന് സിബിഐ








































