ഡെൽഹി: സ്പുട്നിക് ലൈറ്റ് കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ളിനിക്കല്‍ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി നിഷേധിച്ചു. ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യാണ് അനുമതി നിഷേധിച്ച വിവരം അറിയിച്ചത്. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് അനുമതി ആവശ്യപ്പെട്ടിരുന്നത്.
അതേസമയം 12 വയസിനും മുകളിലുള്ളവരില്‍ അടിയന്തര വാക്സിന് ഉപയോഗത്തിനായി സൈഡസ് കഡില ഡിസിജിഐയ്ക്ക് അപേക്ഷ നല്കി. മൂന്നാം ഘട്ട ക്ളിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് അപേക്ഷ നല്‍കിയത്.
അതിനിടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ രണ്ടാമത്തെ കോവിഡ് വാക്സിനായ കോവോവാക്സ് കുട്ടികളില്‍ ക്ളിനിക്കല്‍ പരീക്ഷണം നടത്തുന്നതിന് എതിരെ കേന്ദ്ര സര്‍ക്കാര്‍ സമിതി ശുപാര്‍ശ നല്കി. 2-17 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ 2-3 ഘട്ട പരീക്ഷണങ്ങള്‍ നടത്തുന്നതിനെതിരെ ആണ് സമിതി രംഗത്ത് വന്നത്. ആദ്യം മുതിര്‍ന്നവരില്‍ ക്ളിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ സമിതി നിര്‍ദ്ദേശിച്ചു.
Also Read: മന്ത്രിയോട് പരാതി പറഞ്ഞു; പുത്തിഗെ പാലം സന്ദർശിച്ച് ഉദ്യോഗസ്ഥർ







































