കണ്ണൂർ: തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കടത്തികൊണ്ടുപ്പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ചേപ്പറമ്പ് പയറ്റുംചാൽ നെടിയേങ്ങ ചെമ്പലകുന്നേൽ സിജെ ജിബിനാണ് (24) ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ 12 വർഷം തടവും കോടി അനുഭവിക്കണം.
യുവാവിന്റെ അമ്മയായ രണ്ടാംപ്രതിക്ക് ഒരുവർഷം തടവും 1000 രൂപ പിഴയും ചുമത്തി. ജിബിന്റെ അമ്മ മിനി ജോസിനാണ് (49) ഒരുവർഷം തടവ് വിധിച്ചത്. തളിപ്പറമ്പ് പോക്‌സോ കോടതിയുടേതാണ് വിധി. 2022 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സാമൂഹിക മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ജിബിൻ കാറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു.
തുടർന്ന് സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. പിറ്റേന്ന് രാവിലെ ജിബിന്റെ അമ്മ മിനി ജോസ്, ജിബിന്റെ പിതാവിന്റെ അമ്മയായ മൂന്നാംപ്രതി മേരി ദേവസ്യ, നാലാംപ്രതിയായ ജിബിന്റെ പിതാവ് സിഡി ജോസ് എന്നിവർ ചേർന്ന് പെൺകുട്ടിയെ മർദ്ദിക്കുകയും തല്ലിക്കൊന്ന് കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. ഇതിൽ മൂന്ന്, നാല് പ്രതികളെ കോടതി വെറുതെവിട്ടു. പോക്‌സോ, എസ്‌സി, എസ്‌ടി വകുപ്പുകൾ ഉൾപ്പടെ ചുമത്തിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!