സൗദിയില്‍ വധശിക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞതായി കണക്കുകള്‍

By Staff Reporter, Malabar News
executions in Saudi Arabia
Representational Image
Ajwa Travels

റിയാദ്: സൗദിയില്‍ വധശിക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞതായി കണക്കുകള്‍. മയക്കുമരുന്ന് കേസുകളിലെ വധശിക്ഷക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതും പ്രായപൂര്‍ത്തി ആകാത്തവരുടെ വധശിക്ഷ നിര്‍ത്തലാക്കിയതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 85 ശതമാനമാണ് രാജ്യത്ത് വധശിക്ഷ കുറഞ്ഞതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2020ല്‍ സൗദിയില്‍ 27 വധശിക്ഷയാണ് നടപ്പിലാക്കിയത്. 2019നെ അപേക്ഷിച്ച് 85 ശതമാനം കുറവാണിത്.

2018ലാണ് പ്രായപൂര്‍ത്തി ആകാത്തവരുടെ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ സൗദി അറേബ്യ നിരോധിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പ്രാകൃത ശിക്ഷകള്‍ ഒഴിവാക്കിയത്. കഴിഞ്ഞ വര്‍ഷം ചാട്ടവാറടി ശിക്ഷ സൗദി ഒഴിവാക്കി പകരം തടവു ശിക്ഷയാക്കി മാറ്റിയിരുന്നു.

2019ലെ ആംനസ്‌റ്റി കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്നത് ചൈനയിലാണ്. ഇവിടുത്തെ വധശിക്ഷ ഭൂരിഭാഗവും പുറം ലോകമറിയാറില്ലെന്നും ആംനസ്‌റ്റി ചൂണ്ടിക്കാട്ടിയിരുന്നു. ഇറാന്‍, സൗദി, ഇറാഖ്, ഈജിപ്‌ത് എന്നീ രാജ്യങ്ങളാണ് വധ ശിക്ഷ നടപ്പാക്കുന്നതില്‍ ചൈന കഴിഞ്ഞാല്‍ ആദ്യ നാല് സ്‌ഥാനങ്ങളില്‍ ഉള്ളത്.

Read Also: വികെ ശശികല ജനുവരി 27ന് ജയിൽ മോചിതയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE