ഭീതി അകന്നു; അമരക്കുനിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ

പുൽപ്പള്ളിക്കടുത്തുള്ള അമരക്കുനി, തൂപ്ര, ദേവർഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളിലെ ജനങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കടുവാ ഭീതിയിലായിരുന്നു. പത്ത് ദിവസത്തിനുള്ളിൽ പ്രദേശത്തെ അഞ്ച് ആടുകളെയാണ് കടുവ കൊന്നത്.

By Senior Reporter, Malabar News
Tiger attack  
Representational image
Ajwa Travels

പുൽപ്പള്ളി: കഴിഞ്ഞ പത്ത് ദിവസമായി പുൽപ്പള്ളിയിലെ നാട്ടുകാരെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ. ഇന്നലെ രാത്രി 11.30ഓടെയാണ് തൂപ്ര ഭാഗത്ത് സ്‌ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. കഴിഞ്ഞദിവസം കൂട്ടിനടുത്ത് വരെ വന്ന കടുവ കൂട് നേരത്തെ തന്നെ അടഞ്ഞുപോയതിനാൽ തലനാരിഴയ്‌ക്കാണ് കൂട്ടിലാകാതെ കടന്നുകളഞ്ഞത്.

പുൽപ്പള്ളിക്കടുത്തുള്ള അമരക്കുനി, തൂപ്ര, ദേവർഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളിലെ ജനങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കടുവാ ഭീതിയിലായിരുന്നു. എന്നാൽ, കടുവയെ പിടികൂടാൻ വനംവകുപ്പിന് സാധിച്ചിരുന്നില്ല. തെർമൽ ഡ്രോൺ വരെ ഉപയോഗിച്ച് പരിശോധന ശക്‌തമായി തുടരുന്നതിനിടെയാണ് ഇന്നലെ രാത്രി എട്ടരയോടെ തൂപ്ര- ദേവർഗദ്ദ റോഡിൽ യാത്രക്കാർക്ക് മുന്നിൽ കടുവ പ്രത്യക്ഷപ്പെട്ടത്.

പത്ത് ദിവസത്തിനുള്ളിൽ അഞ്ച് ആടുകളെ കൊന്ന കടുവയാണിത്. അഞ്ച് കൂടുകളും 32 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറയും അടക്കം വിപുലമായ സജ്‌ജീകരണങ്ങൾ ഒരുക്കിയാണ് വനംവകുപ്പ് കടുവയെ കൂട്ടിലാക്കിയത്. മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങിയിരുന്നെങ്കിലും കടുവയെ മയക്കുവെടി വെക്കാൻ അനുയോജ്യമായ സാഹചര്യത്തിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കൂടുതൽ കൂടുകൾ സ്‌ഥാപിക്കുകയായിരുന്നു. കടുവയെ പചാടിയിലേക്ക് മാറ്റും.

Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE