മോദിയെത്തും മുൻപ് നിർണായക നീക്കം; ട്വിന്റി 20 എൻഡിഎയിൽ

ട്വിന്റി 20 രൂപീകരണത്തിന് ശേഷം ഇതാദ്യമായിട്ടാണ് പാർട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. അടുത്ത ദിവസം പ്രധാനമന്ത്രി തലസ്‌ഥാനത്ത് എത്താനിരിക്കെയാണ് നിർണായക നീക്കം.

By Senior Reporter, Malabar News
Rajeev Chnadrashekhar Sabu Jacob
രാജീവ് ചന്ദ്രശേഖർ, സാബു ജേക്കബ് (Image Curtesy: Zee News)
Ajwa Travels

തിരുവനന്തപുരം: സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വിന്റി 20 പാർട്ടി എൻഡിഎയിൽ. ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് കൂടിക്കാഴ്‌ച നടത്തിവരികയാണ്. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഇരുവരും മുന്നണി പ്രവേശനം പ്രഖ്യാപിച്ചേക്കും.

കേരള രാഷ്‌ട്രീയത്തിൽ നിർണായക ചുവടുവയ്‌പ്പാണ് ബിജെപി നടത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ മാരാർജി ഭവനിലാണ് സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്‌ച നടത്തിയത്. ട്വിന്റി 20 രൂപീകരണത്തിന് ശേഷം ഇതാദ്യമായിട്ടാണ് പാർട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. അടുത്ത ദിവസം പ്രധാനമന്ത്രി തലസ്‌ഥാനത്ത് എത്താനിരിക്കെയാണ് നിർണായക നീക്കം.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വിന്റി 20ക്ക് ഇത്തവണ ക്ഷീണമേറ്റിരുന്നു. നാല് പഞ്ചായത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന പാർട്ടിക്ക് ഇക്കുറി രണ്ടിടത്തെ ഭരണം നഷ്‌ടമായി. രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗങ്ങൾ ഉണ്ടായിരുന്നതും ഇത്തവണ നഷ്‌ടമായി. കൈവശമുണ്ടായിരുന്ന ഒരു ബ്ളോക്ക് പഞ്ചായത്തും കൈവിട്ടു.

കിഴക്കമ്പലം, ഐക്കാരനാട് പഞ്ചായത്തുകളിൽ മാത്രമാണ് ഭരണം നിലനിർത്താനായത്. ഐക്കാരനാട് പഞ്ചായത്തിൽ 16 സീറ്റിൽ മുഴുവൻ സീറ്റും സ്വന്തമാക്കാനായി. മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിലെ ഭരണമാണ് നഷ്‌ടമായത്‌. തിരുവാണിയൂർ, പൂതൃക്ക പഞ്ചായത്തുകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയുമായി.

Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE