റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾക്ക് ഇന്ന് ജിദ്ദയിൽ തുടക്കം; സമാധാനം പുലരുമോ?

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക-യുക്രൈൻ പ്രതിനിധികൾ ഇന്ന് ജിദ്ദയിൽ വെച്ചാണ് ചർച്ച നടത്തുന്നത്. സൗദിയുടെ മധ്യസ്‌ഥതയിലാണ് ചർച്ച.

By Senior Reporter, Malabar News
It is necessary to make a contract; Ukraine-Russia talks coming soon
Representational Image
Ajwa Travels

ജിദ്ദ: റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾക്ക് ഇന്ന് ജിദ്ദയിൽ തുടക്കം. ചർച്ചയ്‌ക്ക്‌ മുന്നോടിയായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി സൗദിയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സെലെൻസ്‌കി കൂടിക്കാഴ്‌ച നടത്തി. സമാധാനം പുനഃസ്‌ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകി.

ഭാഗിക വെടിനിർത്തലിന് യുക്രൈൻ തയ്യാറാകുമെന്ന് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ പ്രതീക്ഷ പ്രകടിപ്പിച്ചതായാണ് വിവരം. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക-യുക്രൈൻ പ്രതിനിധികൾ ഇന്ന് ജിദ്ദയിൽ വെച്ചാണ് ചർച്ച നടത്തുന്നത്. സൗദിയുടെ മധ്യസ്‌ഥതയിലാണ് ചർച്ച. ഇന്ന് നടക്കുന്ന സമാധാന ചർച്ചയിൽ സെലെൻസ്‌കി നേരിട്ട് പങ്കെടുക്കുന്നില്ല.

ചർച്ചയ്‌ക്കായി അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ജിദ്ദയിൽ എത്തിയിരുന്നു. ചർച്ചയിൽ വ്യോമ-നാവിക വെടിനിർത്തൽ നിർദ്ദേശം മുന്നോട്ടുവെക്കുമെന്നാണ് റിപ്പോർട്. അതിനിടെ, ജിദ്ദയിൽ നടക്കുന്ന ചർച്ചയിൽ ശുഭാപ്‌തി വിശ്വാസമുണ്ടെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE