ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്‌ത്രീകളും കുട്ടികളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണ്. ഒരു ഗ്രാമത്തിൽ സത്‌സംഗത്തിനെത്തിയ വിശ്വാസികൾ പരിപാടി കഴിഞ്ഞു പിരിഞ്ഞു പോകുമ്പോഴാണ് തിരക്കുണ്ടായത്.
സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 23 സ്‌ത്രീകളുടേയും ഒരു പുരുഷന്റേതുമടക്കം ഇതുവരെ 27 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ രാജ്‌കുമാർ അഗർവാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷണം നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി.
Most Read| രാഹുലിന്റെ പ്രസംഗത്തിന് കട്ട്; ഹിന്ദു, അഗ്‌നിവീർ പരാമർശങ്ങൾ രേഖകളിൽ നിന്നും നീക്കി








































