ന്യൂഡെൽഹി: 2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയെ ശക്‌തിപ്പെടുത്താൻ നിർണായക നടപടികളുമായി കോൺഗ്രസ് നേതൃത്വം. ഉത്തർപ്രദേശിൽ കോൺഗ്രസ് സംസ്‌ഥാന ഘടകം ഉൾപ്പടെ എല്ലാ കമ്മിറ്റികളും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പിടിച്ചുവിട്ടു.
പ്രദേശ്, ജില്ല, സിറ്റി, ബ്ളോക്ക് കമ്മിറ്റികളാണ് അടിയന്തിരമായി പിരിച്ചുവിട്ടത്. കോൺഗ്രസിന്റെ സംസ്‌ഥാന ഘടകം പുനഃസംഘടിപ്പിക്കാനും താഴെത്തട്ടിൽ പാർട്ടിയെ ശക്‌തിപ്പെടുത്താനുമാണ് നീക്കമെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ സ്വന്തം സ്‌ഥാനാർഥികളെ നിർത്താതെ ഇന്ത്യാ സഖ്യം സ്‌ഥാനാർഥികളെ പുന്തുണയ്‌ക്കുകയായിരുന്നു കോൺഗ്രസ്.
2027ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, 403 നിയമസഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ അധികാരം പിടിക്കുക ഇന്ത്യാ സഖ്യത്തിന്റെ അഭിമാന പ്രശ്‌നമാണ്. നിലവിൽ കോൺഗ്രസിന് ദുർബല സാന്നിധ്യമുള്ള നിയമസഭാ സീറ്റുകളിൽ ഈ പുനഃസംഘടന കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
ജാതി സമവാക്യങ്ങൾ കണക്കിലെടുത്ത് ഗ്രാമങ്ങളിലും നഗരങ്ങളിലും പാർട്ടിയെ പുനഃസംഘടിപ്പിക്കുന്നതിലാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുക. നവംബർ ആറിന് ഖർഗെ ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും അതിന്റെ കീഴിലുള്ള യൂണിറ്റുകളും പിരിച്ചുവിട്ടിരുന്നു.
Most Read| രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായി പ്രോബ-3 കുതിച്ചുയർന്നു; സൂര്യഗ്രഹണം സൃഷ്‌ടിച്ച് പഠനം