‘ആരും ജീവനോടെ ഉണ്ടാകുമെന്ന് കരുതുന്നില്ല’; 28 മൃതദേഹങ്ങൾ കണ്ടെടുത്തു

60 യാത്രക്കാരും നാല് ജോലിക്കാരുമുള്ള വിമാനം മൂന്ന് പേരുള്ള സൈനിക ഹെലികോപ്‌ടറുമായാണ് കൂട്ടിയിടിച്ചത്. വാഷിങ്‌ടണിലെ റീഗൽ വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം.

By Senior Reporter, Malabar News
Plane Clash 
Image By: BBC
Ajwa Travels

വാഷിങ്ടൻ: വാഷിങ്‌ടണിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി നിഗമനം. വിമാനത്തിൽ ഉണ്ടായിരുന്ന ആരുംതന്നെ ജീവനോടെ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയ ഫയർ ചീഫ് ജോൺ ഡോൻലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതുവരെ 28 മൃതദേഹങ്ങൾ പൊട്ടോമാക് നദിയിൽ നിന്ന് കണ്ടെടുത്തു. നദിയിൽ തിരച്ചിൽ തുടരുകയാണ്. എല്ലാ മൃതദേഹങ്ങളും കണ്ടെടുത്ത് പ്രിയപ്പെട്ടവരെ ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 60 യാത്രക്കാരും നാല് ജോലിക്കാരുമുള്ള വിമാനം മൂന്ന് പേരുള്ള സൈനിക ഹെലികോപ്‌ടറുമായാണ് കൂട്ടിയിടിച്ചത്. വാഷിങ്‌ടണിലെ റീഗൽ വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം.

പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെയാണ് ആകാശത്ത് കൂട്ടയിടി ഉണ്ടായതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ പറഞ്ഞു. കൻസാസിൽ നിന്ന് പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ 5342 എന്ന വിമാനം റൺവേയിലേക്ക് അടുക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ബ്‌ളാക്ക് ഹാക് ഹെലികോപ്‌ടറിൽ ഇടിച്ചത്. വിമാനവും ഹെലികോപ്‌ടറും സമീപത്തെ പൊട്ടോമാക് നദിയിലേക്കാണ് വീണത്.

അതിദാരുണമായ അപകടത്തെപ്പറ്റി അറിഞ്ഞെന്നും പ്രാർഥിക്കുന്നതായും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇത് നടക്കാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ്, വിമാനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ കൺട്രോൾ ടവറുകളുടെ കാര്യക്ഷമതയിൽ സംശയവും പ്രകടിപ്പിച്ചു. 2009ന് ശേഷം യുഎസിലുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇതെന്നാണ് റിപ്പോർട്. 2009ൽ ന്യൂയോർക്കിലുണ്ടായ അപകടത്തിൽ 49 പേരാണ് മരിച്ചത്.

Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE