തിരുവനന്തപുരം : സംസ്‌ഥാനത്ത് സിക വൈറസ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ എത്തുന്ന ആളുകളിൽ കർശന പരിശോധന നടത്തുമെന്ന് അറിയിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി. കേരള-തമിഴ്‌നാട് അതിർത്തികളിൽ പരിശോധന ശക്‌തമാക്കുമെന്നാണ് തമിഴ്‌നാട് വ്യക്‌തമാക്കിയത്. ഇതിനായി അതിർത്തികളിൽ മെഡിക്കൽ സംഘത്തെ വിന്യസിപ്പിക്കും.
കന്യാകുമാരി ജില്ലയിൽ പ്രത്യേക നിരീക്ഷണം നടത്തുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിലവിൽ 15 പേർക്കാണ് സിക സ്‌ഥിരീകരിച്ചത്. തിരുവനന്തപുരം നഗരപരിധിയിലുള്ള ആരോഗ്യപ്രവർത്തകർ അടക്കമുള്ളവർക്കാണ് രോഗം ബാധിച്ചത്.
രോഗവ്യാപനം ഒഴിവാക്കുന്നതിനായി രോഗം സ്‌ഥിരീകരിച്ചവരുടെ റൂട്ട് മാപ്പടക്കം പരിശോധിക്കാൻ ആരോഗ്യവകുപ്പ് കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ പനിയുള്ള ഗർഭിണികളിൽ പരിശോധ നടത്തി സിക വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
Read also : മഞ്ചേരിയിലെ ആശുപത്രികൾ; അടിയന്തിര ഇടപെടൽ വേണം -കേരള മുസ്‌ലിം ജമാഅത്ത്