സൊമാറ്റോക്ക് ഈ വര്‍ഷം ഓരോ മിനിറ്റിലും ലഭിച്ചത് 22 ബിരിയാണി ഓര്‍ഡറുകള്‍

By Staff Reporter, Malabar News
zomato biryani
Ajwa Travels

സ്വിഗിക്ക് പിന്നാലെ 2020ല്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയ ബിരിയാണിയുടെ കണക്കുകള്‍ പുറത്തുവിട്ട് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്‌ളാറ്റ്‌ഫോമായ സൊമാറ്റോ. ഓരോ മിനിറ്റിലും സൊമാറ്റോക്ക് 22 ബിരിയാണി ഓര്‍ഡറുകളാണ് ഈ വര്‍ഷം ലഭിച്ചത്. വെജ് ബിരിയാണിക്കാണ് ആവശ്യക്കാര്‍ ഏറെയെന്നും സോമാറ്റോ അധികൃതര്‍ പറയുന്നു.

1,988,044 ബിരിയാണി ഓര്‍ഡറുകളാണ് ഈ വര്‍ഷം ആകെ സൊമാറ്റോക്ക് ലഭിച്ചത്.

2020ല്‍ സൊമാറ്റോക്ക് ലഭിച്ച ഏറ്റവും വലിയ ഓര്‍ഡര്‍ 1,99,950 രൂപയുടേതാണ്. അതേസമയം ഓര്‍ഡര്‍ ചെയ്‌ത ആള്‍ക്ക് 66,650 രൂപയുടെ കിഴിവും ലഭിച്ചതായി അധികൃതര്‍ വ്യക്‌തമാക്കി. 39.99 രൂപയുടെതായിരുന്നു ഏറ്റവും ചെറിയ ഓര്‍ഡര്‍. ഡിസ്‌കൗണ്ട് സഹിതം 10.01 രൂപക്കാണ് ഓര്‍ഡര്‍ ചെയ്‌തത്.

പിസക്കാണ് ബിരിയാണി കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ ആവശ്യക്കാര്‍. മേയില്‍ 4.5 ലക്ഷം ഓര്‍ഡറുകള്‍ ലഭിച്ചപ്പോള്‍ ജൂലൈയില്‍ ഇത് 9 ലക്ഷമായി വര്‍ധിച്ചു. മാത്രവുമല്ല സെപ്‌തംബറില്‍ 12 ലക്ഷം പിസ ഓര്‍ഡറുകളും നവംബറില്‍ 17 ലക്ഷം ഓര്‍ഡറുകളും ലഭിച്ചു.

മഹാരാഷ്‌ട്രയില്‍ ഒരാള്‍ 2020ല്‍ മാത്രം 369 പിസയാണ് ഓര്‍ഡര്‍ ചെയ്‌തത്. മഹാരാഷ്‌ട്രയിലെ ജല്‍ഗാവിലുള്ള ഒരു താമസക്കാരനാണ് ഇത്രയും പിസ ഓര്‍ഡര്‍ ചെയ്‌തത്. കൂടാതെ ബെംഗളൂരു സ്വദേശിയായ യാഷ് സൊമാറ്റോയില്‍ നിന്നും 1,380 ഓര്‍ഡറുകള്‍ ചെയ്‌തിട്ടുണ്ട് എന്നും ഒരു ദിവസം തന്നെ നാലിലധികം ഓര്‍ഡറുകള്‍ ഇദ്ദേഹം സൊമാറ്റോ വഴി ചെയ്യാറുണ്ട് എന്നും കണക്കുകള്‍ വ്യക്‌തമാക്കുന്നു. ദീപാവലി സമയത്ത് ഗുലാബ് ജാമിനും ആവശ്യക്കാര്‍ ഏറെ ഉണ്ടായിരുന്നുവെന്നും സൊമാറ്റോ പറഞ്ഞു.

Kerala News: പരാതിക്കാരിക്ക് നെയ്യാറ്റിന്‍കരയിലെ ഭൂമിയില്‍ അവകാശമില്ലെന്ന് രേഖകള്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE