പരാതിക്കാരിക്ക് നെയ്യാറ്റിന്‍കരയിലെ ഭൂമിയില്‍ അവകാശമില്ലെന്ന് രേഖകള്‍ പുറത്ത്

By Team Member, Malabar News
neyyattinkara case
Representational image
Ajwa Travels

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍, ഇവരെ പ്രസ്‌തുത സ്‌ഥലത്ത് നിന്നും ഒഴിപ്പിക്കാനായി നിയമനടപടി സ്വീകരിച്ച പരാതിക്കാരിക്ക് ഭൂമിയില്‍ പട്ടയാവകാശമില്ലെന്ന് രേഖകള്‍ പുറത്ത്. പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട്ടില്‍ വസന്തയാണ് രാജനെയും കുടുംബത്തെയും അവിടെ നിന്നും ഒഴിപ്പിക്കാനായി കോടതി വിധി നേടിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസം മുന്‍പ് തന്നെ മരിച്ച രാജന്‍ വസന്തക്ക് ആ ഭൂമിയില്‍ പട്ടയാവകാശമില്ലെന്ന വിവരവകാശരേഖ നേടിയിരുന്നു. എന്നാല്‍ ഈ രേഖകൾ രാജന്‍ ഇതുവരെ കോടതിയില്‍ ഹാജരാക്കിയുന്നില്ല. അതിന്റെ കാരണം ഇപ്പോള്‍ ദുരൂഹമായി തുടരുകയാണ്.

വസന്തക്ക് ഭൂമിയിൽ പട്ടയാവകാശമില്ലെന്ന രേഖകള്‍ പുറത്തുവന്നതോടെ വസന്തയുടെ പേരിലുള്ള പട്ടയം വ്യാജമാണോ എന്ന് പരിശോധിക്കാന്‍ തിരുവനന്തപുറം ജില്ലാ കളക്‌ടർ നവ്ജ്യോത് ഖോസ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്‌ഥാവകാശത്തെ സംബന്ധിച്ച് വ്യക്‌തത വരുത്തിയ ശേഷം ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.

വസന്ത തന്റേതാണെന്ന് അവകാശമുന്നയിക്കുന്ന 12 സെന്റോളമുള്ള ഭൂമി എസ് സുകുമാരന്‍ നായര്‍, കെ കമലാക്ഷി, കെ വിമല എന്നിവരുടെ പേരുകളിലാണെന്ന് വിവരാവകാശ രേഖയില്‍ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ പട്ടയമായി 12 സെന്റ് ഭൂമി ഒരാള്‍ക്ക് പതിച്ചു നല്‍കാനുള്ള സാധ്യതയില്ലെന്നും വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ പട്ടയം കിട്ടിയവരില്‍ നിന്നും നിശ്‌ചിത കാലയളവിന് ശേഷം ഭൂമി വിലക്ക് വാങ്ങാന്‍ സാധിക്കുമെങ്കിലും, വസന്തക്ക് ഭൂമിയില്‍ അവകാശമില്ലെന്നാണ് പുറത്തു വന്ന രേഖകള്‍ വ്യക്‌തമാക്കുന്നത്.

Read also : ദമ്പതികളുടെ മരണം; മക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE