തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കുട്ടികളുടെ മൊഴിയെടുത്തു. മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ രണ്ടു മക്കളുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തിയത്. അന്വേഷണ സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി.
പോലീസിന്റെ വീഴ്‌ച മൂലമാണ് മാതാപിതാക്കൾ പൊള്ളലേറ്റ് മരിക്കാൻ ഇടയായതെന്ന് മക്കൾ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. അതിനാൽ സംഭവത്തിൽ പോലീസിന്റെ വീഴ്‌ചയും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
ഡിസംബർ 22നാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്. സമീപവാസിയായ സ്‌ത്രീയുമായുള്ള കേസിനെ തുടർന്ന് തർക്കത്തിലായ ഭൂമിയിൽ നിന്ന് കുടുംബത്തെ ഒഴിപ്പിക്കാനായി പോലീസ് എത്തിയപ്പോളാണ് അപകടം നടന്നത്. പോലീസിനെ പിന്തിരിപ്പിക്കാനായി രാജൻ ആത്‍മഹത്യ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലെ ലൈറ്റർ പോലീസ് തട്ടിമാറ്റുന്നതിനിടെ തീപടരുകയായിരുന്നു. സംഭവത്തിൽ രാജൻ (45), ഭാര്യ അമ്പിളി (36) എന്നിവരാണ് മരിച്ചത്.
Read also: ജയിലിലേക്ക് മാറ്റരുത്; കോടതി ഉത്തരവില്‍ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ്