തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിനിടയാക്കിയ തര്‍ക്കഭൂമി വസന്ത ചട്ടം ലംഘിച്ചാണ് വാങ്ങിയതെന്ന് വ്യക്‌തമാക്കി ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് തിരുവനന്തപുരം ജില്ലാ കളക്‌ടർ നവ്ജ്യോത് ഖോസ നിര്‍ദേശം നല്‍കി. ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാണ് പോലീസിന് കളക്‌ടർ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ലക്ഷംവീട് കോളനിയുടെ നിര്‍മ്മാണത്തിനായി 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിയന്നൂര്‍ പഞ്ചായത്ത് വാങ്ങിയ ഈ ഭൂമിയിൽ പലര്‍ക്കും പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ സുകുമാരന്‍ നായര്‍ എന്നയാള്‍ക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കൈമാറ്റം ചെയ്‌ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസില്‍ദാറുടെ കണ്ടെത്തല്‍. സര്‍ക്കാര്‍ പട്ടയം അനുവദിച്ച ഈ ഭൂമി 2006ല്‍ സുഗന്ധി എന്ന സ്‌ത്രീയില്‍ നിന്നും വസന്ത പണം നല്‍കി വാങ്ങിയെന്നാണ് തഹസീല്‍ദാറുടെ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്.
എന്നാല്‍ ലക്ഷം വീട് കോളനിക്കായി സര്‍ക്കാര്‍ അനുവദിച്ച ഭൂമി വസന്ത വാങ്ങിയത് നിയമാനുസൃതമായാണോ എന്ന് പരിശോധിക്കണമെന്നാണ് തഹസീല്‍ദാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യത്തില്‍ പരിശോധന നടത്താനായാണ് ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് കളക്‌ടർ നിര്‍ദേശം നല്‍കിയത്. അദ്ദേഹം നടത്തിയ പരിശോധനയിലാണ് വസന്ത ചട്ടലംഘനം നടത്തിയാണ് ഭൂമി വാങ്ങിയതെന്ന് വ്യക്‌തമാക്കുന്നത്. തര്‍ക്കഭൂമിയില്‍ തീകൊളുത്തി മരിച്ച രാജന്റെ മക്കള്‍ നിലവില്‍ ആ ഭൂമിയില്‍ തന്നെയാണ് താമസിക്കുന്നത്. ഇവര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ ബോബി ചെമ്മണ്ണൂര്‍ നടത്തിയിരുന്നു.
Read also : ഇന്ന് മകരവിളക്ക്; പ്രവേശനം 5000 പേര്‍ക്ക് മാത്രം