പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് ഇന്ന്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തില്‍ 5000 പേര്‍ക്കാണ് ഇത്തവണ പ്രവേശനം. മകരവിളക്ക് ദിവസത്തെ ഏറ്റവും വിശേഷപ്പെട്ട മകരസംക്രമ പൂജ ഇന്ന് രാവിലെ 8.14ന് നടക്കും. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ് ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് മകരസംക്രമ പൂജ.
പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ഇന്ന് വൈകിട്ട് ആറരയോടുകൂടി സന്നിധാനത്ത് എത്തും. പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്‍ വാസു, ദേവസ്വം ബോര്‍ഡ് ഉന്നത ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങും.
തുടർന്ന് കണ്ഠരര് രാജീവരും മേല്‍ശാന്തി വികെ ജയരാജ് പോറ്റിയും ചേര്‍ന്ന് തിരുവാഭരണം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും. ശേഷം 6.30ന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധന. തുടര്‍ന്ന് മകരജ്യോതി ദര്‍ശനം.
Read also: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്‌തമായ മഴക്ക് സാധ്യത; കാലാവസ്‌ഥാ കേന്ദ്രം