തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ മക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മരണപ്പെട്ട രാജന്‍-അമ്പിളി ദമ്പതികളുടെ മക്കളായ രാഹുല്‍ രാജ്, രഞ്‌ജിത്ത് രാജ് എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കും.
കൂടാതെ വീടും സ്‌ഥലവും സര്‍ക്കാര്‍ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. വീടും സ്‌ഥലവും എവിടെയാണെന്നുള്ളതില്‍ തീരുമാനം എടുക്കാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തും. മാത്രവുമല്ല ഇളയ കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും തീരുമാനമായി.
അതേസമയം, ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതല റൂറൽ എസ്‌പിക്ക് കൈമാറിയെങ്കിലും നടപടികൾ വൈകുകയാണ്. സംഭവത്തിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റൂറല്‍ എസ്‍പിക്ക് നിര്‍ദേശം നല്‍കിയെങ്കിലും കാര്യമായ നടപടി ഇതുവരെയും ഉണ്ടായിട്ടില്ല. കുട്ടികളുടെ മൊഴി എടുക്കാന്‍ പോലും റൂറല്‍ എസ്‍പിയോ ചുമതലപ്പെട്ടവരോ എത്തിയിട്ടില്ല. നെയ്യാറ്റിൻകര സംഭവത്തിൽ പോലീസ് മേധാവിക്ക് പുറമെ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ, സംസ്‌ഥാന ബാലാവകാശ കമ്മീഷൻ എന്നിവരും റൂറൽ എസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ