തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതിക്ക് എതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. സഭയില്‍ പ്രമേയത്തിനെതിരെ സംസാരിച്ചത് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ മാത്രമാണ്. കൂടാതെ പ്രതിപക്ഷം പ്രമേയത്തില്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങളും നിയമസഭ തള്ളി. ശേഷം യുഡിഎഫ്-എല്‍ഡിഎഫ് എംഎല്‍എമാരുടെ പൂര്‍ണ പിന്തുണയോടെയാണ് പ്രമേയം പാസാക്കിയത്.
കൂടാതെ സര്‍ക്കാരിന്റെ അഭിപ്രായം പാലിക്കാന്‍ ഗവര്‍ണര്‍ ബാധ്യതസ്‌ഥനാണെന്നും, പ്രമേയം പാസാക്കണമെന്നതാണ് നിയമസഭയുടെ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. നിയമസഭാ സമ്മേളത്തിന് അനുമതി നല്‍കാതിരുന്ന ഗവര്‍ണറുടെ നടപടിയെ കോണ്‍ഗ്രസും നിശിതമായി വിമര്‍ശിച്ചു. കഴിഞ്ഞ ഡിസംബര്‍ 23ആം തീയതി നടക്കേണ്ടിയിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കാതിരുന്ന ഗവര്‍ണറുടെ നടപടി ശരിയായില്ലെന്നും, ഇതിനെതിരെ മുഖ്യമന്ത്രി ശക്‌തമായി പ്രതികരിക്കണമെന്നുമാണ് കോണ്‍ഗ്രസ് വ്യക്‌തമാക്കിയത്. കൂടാതെ 100 ദിവസം മുന്‍പ് കേന്ദ്രം പാസാക്കിയ നിയമത്തില്‍ ഇപ്പോഴാണ് കേരത്തില്‍ നിയമസഭാ സമ്മേളനം ചേരുന്നതെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു. ഒപ്പം തന്നെ ഇക്കാര്യത്തില്‍ വെറുതെ നിയമസഭാ ചേര്‍ന്ന് പിരിയുകയല്ല വേണ്ടതെന്നും കാര്‍ഷിക നിയമങ്ങള്‍ സംസ്‌ഥാനത്ത് നടപ്പാക്കുന്നതിനെതിരെ നിയമം കൊണ്ടുവരിയാണ് കേരളം ചെയ്യേണ്ടതെന്നും പ്രതിപക്ഷം വ്യക്‌തമാക്കി.
ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാൽ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് സഭയില്‍ സംസാരിച്ചത്. എങ്കിലും അദ്ദേഹം പ്രമേയത്തിന് എതിരേ വോട്ട് ചെയ്‌തില്ല. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണെന്നും, ഇതിലൂടെ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഉയരുമെന്നും അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് ബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലായതിനാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനത്തില്‍ പങ്കെടുത്തിട്ടില്ല. വിഎസ് അച്യുതാനന്ദന്‍, പ്രതിപക്ഷ ഉപനേതാവ് എംകെമുനീര്‍ എന്നിവരും സമ്മേളനത്തില്‍ നിന്നും വിട്ട് നിന്നു. കൂടാതെ പ്രധാനമന്ത്രിയുടെ പേരെടുത്ത് പറയണമെന്ന് പ്രതിപക്ഷത്ത് നിന്നും കെസി ജോസഫ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമർശിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ പേരെടുത്ത് വിമര്‍ശിക്കേണ്ടതില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
Read also : അതിവേഗ വായ്‌പാ തട്ടിപ്പ്; ചൈനീസ് പൗരൻ പിടിയിൽ