തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ തുടർന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് പിൻവലിക്കാനുള്ള നടപടി നിയമവിരുദ്ധമല്ല. സുപ്രീം കോടതി വിധി അംഗീകരിക്കാൻ ബാധ്യസ്‌ഥരാണ്. പൊതുതാൽപര്യം പരിഗണിച്ചാണ് കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാ അംഗങ്ങളുടെ പരാതി പോലീസിന് കൈമാറിയിട്ടില്ല. അന്നുണ്ടായത് ഏകപക്ഷീയ നിലപാടാണ്. കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയ പ്രോസിക്യൂട്ടറുടെ നടപടിയിൽ അസ്വാഭാവികതയില്ല. അപേക്ഷ സമർപ്പിക്കാൻ പ്രോസിക്യൂട്ടർക്ക് അവകാശമുണ്ട്. കേസ് പിൻവലിക്കാനുള്ള നടപടികൾ നിയമവിരുദ്ധമല്ല. അസാധാരണമായ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ തുടർ നടപടിയുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം. മുഖ്യമന്ത്രി പിണറായി വിജയൻ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. വിധി ഒമ്പതംഗ ബെഞ്ചിന് വിടണമെന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. പ്രസിഡണ്ട് കുറ്റം ചെയ്‌താലും വിചാരണ നേരിടണമെന്ന് വിഡി സതീശൻ പറഞ്ഞു.
Read also: ദേവികുളം എംഎൽഎയുടെ വിജയം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹരജി