ശ്രീനഗർ: ജമ്മു കശ്‍മീരിലെ സോപൂരിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായി പോലീസ്. കൊല്ലപ്പെട്ടവരിൽ തീവ്രവാദ ഗ്രൂപ്പായ ലഷ്‌കർ-ഇ-തയ്ബയുടെ പ്രധാന കമാൻഡർ മുദസിർ പണ്ഡിറ്റും ഉൾപ്പെടുന്നതായി പോലീസ് അറിയിച്ചു.
വടക്കൻ കശ്‍മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂർ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് കശ്‍മീർ ഇൻസ്‌പെക്‌ടർ ജനറൽ വിജയ് കുമാർ പറഞ്ഞു. ഞായറാഴ്‌ച രാത്രിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പണ്ഡിറ്റ് ഉൾപ്പടെ മൂന്നോളം പേർ സോപൂരിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ പരിശോധയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
ഈ വർഷം മാർച്ചിൽ സോപൂരിൽ നടന്ന യോഗത്തിൽ രണ്ട് ബിജെപി കൗൺസിലർമാരെയും ഒരു പോലീസുകാരനെയും ഉൾപ്പടെ അഞ്ചോളം പേരെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ സേന അന്വേഷിക്കുന്ന തീവ്രവാദിയാണ് മുദസിർ പണ്ഡിറ്റ്.
Top LeT #terrorist Mudasir Pandit who was involved in #killing of 03 policemen, 02 councillors & 02 civilians recently and other several #terror crimes got killed in Sopore #encounter: IGP Kashmir Shri Vijay Kumar@JmuKmrPolice
— Kashmir Zone Police (@KashmirPolice) June 20, 2021
Most Read: കോവിഡ് മരണങ്ങൾക്ക് നഷ്‌ടപരിഹാരം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും