ന്യൂഡെൽഹി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് ഓരോ രാജ്യത്തിനുമുള്ള തീർഥാടകരുടെ എണ്ണം നിശ്ചയിച്ചതായി വിവരം. ഇന്ത്യയില്‍ നിന്നും 79,237 തീർഥാടകര്‍ക്ക് അവസരമുണ്ടാവും എന്നാണ് സൂചന. ഇതുസംബന്ധിച്ച വിവരം സൗദി ഹജ്ജ് മന്ത്രാലയത്തില്‍ നിന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ ഹജ്ജ് മിഷന് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിൽ സൗദിക്ക് പുറത്തു നിന്നും വിദേശ തീർഥാടകര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ കോവിഡ് കുറഞ്ഞതോടെ ഇക്കുറി ഇളവുകൾ ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഈ വര്‍ഷം നിയന്ത്രണങ്ങളോടെ രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി 10 ലക്ഷം തീർഥാടകര്‍ക്ക് ഹജ്ജിന് അവസരമുണ്ടാവുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇവരില്‍ എട്ടര ലക്ഷം തീര്ർഥാടകരും വിദേശ രാജ്യങ്ങളില്‍ നിന്നായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
Read Also: ക്രിപ്റ്റോ കറൻസി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചേക്കാം; നിർമല സീതാരാമൻ








































