തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉൾപ്പെടുത്തി. ജില്ലയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപെടുത്തി. നിലവില്‍ ഒരു ജില്ലയും ഈ കാറ്റഗറിയില്‍ ഉള്‍പെട്ടിരുന്നില്ല. ബി കാറ്റഗറിയിലായിരുന്നു ജില്ല ഉണ്ടായിരുന്നത്. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സാമൂഹിക, സാമുദായിക, രാഷ്‌ട്രീയ പരിപാടികള്‍ പാടില്ല. ഇതോടെ ജില്ലയിലെ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക പൊതു പരിപാടികള്‍ എല്ലാം തന്നെ ഓണ്‍ലൈനാക്കി. കല്യാണം, മരണാനന്ത ചടങ്ങുകള്‍ എന്നിവക്ക് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. കോളേജുകളില്‍ അവസാന സെമസ്‌റ്റര്‍ ക്ളാസുകള്‍ മാത്രം ഉണ്ടാവും. ബാക്കി ക്ളാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റും.
ജില്ലയില്‍ പരിശോധന നടത്തുന്ന രണ്ടില്‍ ഒരാള്‍ക്ക് രോഗം സ്‌ഥിരീകരിക്കുന്ന സ്‌ഥിതിയാണ്. സെക്രട്ടേറിയേറ്റിലടക്കം രോഗ വ്യാപനം കൂടിയ സാഹചര്യമാണുള്ളത്.
Read Also: ‘സത്യം ജയിച്ചു, മനസാക്ഷിയാണ് എന്റെ ശക്‌തി’; ഉമ്മൻ ചാണ്ടി







































