സൈബർ ആക്രമണം; പരാതിയുമായി രേഷ്‌മയുടെ കുടുംബം

By Staff Reporter, Malabar News
reshma-haridas-murder-case
Ajwa Travels

കണ്ണൂർ: സാമൂഹ്യ മാദ്ധ്യമങ്ങളിലെ സൈബര്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ജീവനൊടുക്കേണ്ടി വരുമെന്ന് പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതിയ്‌ക്ക് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുനല്‍കിയെന്ന കേസില്‍ അറസ്‌റ്റിലായ രേഷ്‌മയുടെ കുടുംബം. സൈബര്‍ ആക്രമണങ്ങള്‍ അതിര് കടക്കുകയാണെന്നും മുന്നില്‍ വേറെ വഴിയില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

മുഖ്യമന്ത്രിയ്‌ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തില്‍ വിശ്വാസമുണ്ടെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും സിപിഎം നേതാവ് കാരായി രാജനുമെതിരെ രേഷ്‌മയുടെ കുടുംബം മുഖ്യമന്ത്രിയ്‌ക്ക് പരാതി നല്‍കിയിരുന്നു. എംവി ജയരാജന്‍ തനിക്കെതിരെ അശ്‌ളീല പരാമര്‍ശം നടത്തിയെന്നാണ് രേഷ്‌മയുടെ പരാതി.

കൊലക്കേസ് പ്രതിയെ അധ്യാപിക ഒളിവില്‍ താമസിപ്പിച്ചത് സംശയാസ്‌പദമാണെന്ന് എംവി ജയരാജന്‍ ആരോപിച്ചിരുന്നു. അതേസമയം, സമൂഹ മാദ്ധ്യമങ്ങളിലൂടെ അപവാദപ്രചരണം നടക്കുകയാണെന്ന് കാട്ടി കഴിഞ്ഞ ദിവസം രേഷ്‌മയുടെ അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും അഭിഭാഷകര്‍ അറിയിച്ചിരുന്നു.

Read Also: വൈസ് ചാൻസലർ നിയമനം; ഗവർണറുടെ അധികാരം എടുത്തുകളഞ്ഞ് തമിഴ്‌നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE