സ്വർണക്കടത്ത്; ബിജെപി-പിണറായി സെറ്റിൽമെന്റ് ഉണ്ടായെന്ന് വിഡി സതീശൻ

By Desk Reporter, Malabar News
VD Satheesan
Ajwa Travels

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ആരോപണം. കേസില്‍ ബിജെപി-പിണറായി സെറ്റിൽമെന്റ് ഉണ്ടായി. ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊച്ചിയില്‍ തന്നെ കാല് കുത്തിക്കില്ലെന്ന് വരെ ഭീഷണിയുണ്ടായി. ക്രിമിനലുകളെ പാര്‍ട്ടി തലപ്പത്ത് ഇരുത്തിയിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

അതിനിടെ വിഡി സതീശന് നേരെ വന്ന വധഭീഷണിയിൽ പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ അനിൽകുമാർ ഡിജിപി അനിൽകാന്തിന് പരാതി നൽകി. സിനി ജോയ്, സിറാജു നരിക്കുനി എന്നിവർക്കും, ‘സഖാവ് കേരള’ എന്ന പ്രൊഫൈലിനുമെതിരെ ആണ് പരാതി നൽകിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് വിഡി സതീശന് നേരെ വധഭീഷണി മുഴക്കിയത്. വിഡി സതീശന്റെ ചിത്രം സഹിതം ‘ആറ് മാസത്തിനുള്ളിൽ നിന്റെ ഭാര്യ പറവൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കേണ്ടി വരും’ എന്ന വാചകത്തോടെ പോസ്‌റ്റ് ഇട്ടതിനെതിരെയാണ് പരാതി.

Most Read:  ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE