പൊന്നാനിയിൽ മലമ്പനിയില്ല; പരിശോധനയിൽ ഗുരുതര പിഴവ്

വാർഡ് അഞ്ചിലെ ഒരു വീട്ടിലെ സഹോദരങ്ങൾക്കാണ് മലമ്പനിയുണ്ടെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് പുറത്തുവന്നിരുന്നത്. എന്നാൽ, തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഈ ഫലങ്ങൾ നെഗറ്റിവാണ്!

By Desk Writer, Malabar News
No malaria in Ponnani; Critical error in testing
Rep. Image | EM's Freepik | User ID: 140976548
Ajwa Travels

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ ഒരു കുടുംബത്തിലെ രണ്ട് പേർക്ക് മലമ്പനി സ്‌ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പൊന്നാനി താലൂക്കാശുപത്രിയിലെ ലാബ് പരിശോധനയിൽ തെറ്റായ വിവരം നൽകിയതിനെ തുടർന്നെന്ന് തെളിഞ്ഞു.

ഇരുവരും തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റിവാണെന്ന് കണ്ടെത്തിയത്. പൊന്നാനി നഗരസഭ വാർഡ് അഞ്ചിലെ ഒരു വീട്ടിലെ സഹോദരങ്ങൾക്കാണ് മലമ്പനിഉണ്ടെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് പുറത്തുവന്നിരുന്നത്. ഈ മാസം 11ന് പനി ബാധിച്ച് യുവതി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് ലാബിൽ നടത്തിയ പരിശോധനയിൽ മലമ്പനി പോസിറ്റിവെന്ന് കണ്ടെത്തിയത്.

കൂടുതൽ പരിശോധനക്കായി ശനിയാഴ്‌ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധന ഫലം തിങ്കളാഴ്‌ച ലഭിച്ചപ്പോഴാണ് മലമ്പനി നെഗറ്റിവാണെന്ന് കണ്ടെത്തിയത്. ഇതിനിടയിൽ വീട്ടിലെ മറ്റൊരംഗത്തിനും പനി ബാധിച്ച് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലും മലമ്പനി കണ്ടെത്തി. ഇവരെയും മെഡിക്കൽ കോളജിലെത്തിച്ച് പരിശോധിച്ചപ്പോൾ റിസൽട്ട് നെഗറ്റിവായി.

താലൂക്കാശുപത്രിയിലെ ലാബിൽനിന്നുള്ള വീഴ്ച്ചമൂലം മൂലം ഒരാഴ്‌ചയോളമാണ് യുവതി മെഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിയേണ്ടിവന്നത്. മലമ്പനിയുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പൊന്നാനി കേന്ദ്രീകരിച്ച് ദിവസങ്ങളോളം പരിശോധനയും മറ്റും നടത്തി. ഇല്ലാത്ത മലമ്പനിയുടെ പേരിൽ കുടുംബത്തിന് വൻ സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദവുമാണ് അനുഭവിക്കേണ്ടിവന്നത്.

HEALTH | വിഷാദവും ആത്‍മഹത്യാ ചിന്തകളും ശാസ്‌ത്ര വിദ്യാർഥികളിൽ വർധിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE