കേരളത്തിൽ പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തി; രോഗത്തെ പ്രതിരോധിച്ചെന്ന് ആരോഗ്യമന്ത്രി

By Trainee Reporter, Malabar News
KK-Shailaja-Teacher
Ajwa Travels

കണ്ണൂർ: സംസ്‌ഥാനത്ത് പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തിയതായി ആരോഗ്യമന്ത്രി. എന്നാൽ യഥാസമയം രോഗാണുവിനെ കണ്ടെത്തി തടയാനായതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. രോഗ ലക്ഷണങ്ങളുമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസക്കെത്തിയ സൈനികനിലാണ് പ്ളാസ്‌മോഡിയം ഓവേൽ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തിയത്.

ഉടൻ തന്നെ മാർഗരേഖ പ്രകാരമുള്ള സമ്പൂർണ ചികിൽസ ലഭ്യമാക്കുകയും പ്രതിരോധ നടപടികൾ ഊർജ്‌ജിതമാക്കുകയും ചെയ്‌തതിനാൽ രോഗം മറ്റുള്ളവരിലേക്ക് പടരാതെ തടയാൻ കഴിഞ്ഞു. സാധാരണയായി ആഫ്രിക്കയിലാണ് പ്ളാസ്‌മോഡിയം ഓവേൽ രോഗാണു പരത്തുന്ന മലമ്പനി റിപ്പോർട്ട് ചെയ്‌ത്‌ വരുന്നത്. സുഡാനിൽ നിന്നും കേരളത്തിൽ എത്തിയ സൈനികനിലാണ് രോഗം സ്‌ഥിരീകരിച്ചത്‌.

ഫാൽസിപ്പാരം മലമ്പനിയുടെ അത്രയും മാരകമല്ല പ്ളാസ്‌മോഡിയം ഓവേൽ മലമ്പനി. മറ്റ് മലമ്പനി രോഗങ്ങൾക്ക് സമാനമായ ചികിൽസാ രീതിയാണ് ഇതിനെതിരെയും ഉപയോഗിച്ചുവരുന്നത്. കേരളത്തിൽ അപൂർവമായാണ് ഇത്തരം ജനുസിൽപ്പെട്ട മലമ്പനി റിപ്പോർട്ട് ചെയ്യുന്നത്.

Read also: ഫൈസർ കോവിഡ് വാക്‌സിന് അംഗീകാരം നൽകി സൗദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE