ന്യൂഡെൽഹി: ഭീമ കൊറേഗാവ് കേസിൽ ആക്‌ടിവിസ്‌റ്റ് ഗൗതം നവലഖ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എൻഐഎക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ഈ മാസം 15ന് മുൻപ് നിലപാട് അറിയിക്കണമെന്നാണ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ഗൗതം നവലഖയുടെ ഹരജിയിലെ ആവശ്യം. 2017 ഡിസംബർ 31ന് പൂനെയിൽ നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് കലാപത്തെ ആളിക്കത്തിച്ചുവെന്നാണ് ഗൗതം നവലഖക്കെതിരെയുള്ള കേസ്.
അതേസമയം, ഫെബ്രുവരി 22ന് ഭീമ കൊറേഗാവ് കേസിൽ തെലുങ്ക് കവി വരവര റാവുവിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മോശം ആരോഗ്യാവസ്‌ഥ പരിഗണിച്ച് ആറ് മാസത്തേക്കാണ് മഹാരാഷ്‌ട്ര ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയില്ലെങ്കിൽ ഭരണഘടന ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാകുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Also Read: വിവാദ പരാമർശം; ചീഫ് ജസ്‌റ്റിസ് രാജി വെക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകൾ