മുംബൈ: ഭീമ കൊറഗാവ് കേസില്‍ സാമൂഹ്യ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജ് ജയിൽ മോചിതയായി. മഹാരാഷ്‌ട്ര ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ച സുധാ ഭരദ്വാജ് മുംബൈ ബൈക്കുള ജയിൽ നിന്ന് നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ പുറത്തിറങ്ങി.
2018 ആഗസ്‌റ്റിൽ ഭീമാ കൊറഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സുധാ ഭരദ്വാജ് ഉള്‍പ്പെടെ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പൂനെ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. യുഎപിഎ ചുമത്തി അറസ്‍റ്റിലായ സുധാ ഭരദ്വാജ് മൂന്നു വർഷത്തിന് ശേഷമാണ് ജയിൽ മോചിതയാകുന്നത്.
ഡിസംബർ ഒന്നിനാണ് ബോംബെ ഹൈകോടതി സുധാ ഭരദ്വാജിന് ജാമ്യം അനുവദിച്ചത്. പിന്നാലെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഐഎ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്‌റ്റിസ് യുയു ലളിത്, ജസ്‌റ്റിസ് രവീന്ദ്ര ഭട്ട്, ജസ്‌റ്റിസ് ബേല ത്രിവേദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷണത്തിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി എൻഐഎയുടെ ഹരജി തള്ളുകയായിരുന്നു.
Read also: നാഗാലാൻഡ് വെടിവെപ്പ്; അമിത്ഷാ പറഞ്ഞത് നുണയെന്ന് ബിജെപി സംസ്‌ഥാന ഘടകം