ജീവിച്ചിരിക്കവേ മരിച്ചുവെന്ന് റിപ്പോർട്; വോട്ട് ചെയ്യാനാകാതെ എംജിഎസ്‌ നാരായണൻ

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: ചരിത്രകാരൻ എംജിഎസ്‌ നാരായണനെ തപാൽ വോട്ട് ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കി. അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒ റിപ്പോർട് ചെയ്‌തതിനെ തുടർന്നാണ് എംജിഎസിന് വോട്ട് ചെയ്യാനുള്ള അവസരം നഷ്‌ടമായത്. ജീവിച്ചിരിപ്പില്ലെന്ന റിപ്പോർട് വന്നതിനെ തുടർന്ന് അദ്ദേഹത്തെ തപാൽ വോട്ടിനുള്ള ലിസ്‌റ്റിൽ ഉൾപ്പെടുത്താതെ പോവുകയായിരുന്നു.

ഈ തിരഞ്ഞെടുപ്പിൽ 80 വയസിന് മുകളിൽ പ്രായമുള്ള പൗരൻമാർക്ക് ഉദ്യോഗസ്‌ഥർ വീട്ടിലെത്തി വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ബിഎൽഒക്ക് പിഴവ് പറ്റിയതാണെന്നും വോട്ടർ പട്ടികയിൽ പേരുള്ളതിനാൽ ഏപ്രിൽ ആറിന് പോളിങ് ബൂത്തിൽ എംജിഎസിന് വോട്ട് ചെയ്യാൻ പ്രത്യേകം സൗകര്യം ഒരുക്കുമെന്നും ജില്ലാ കളക്‌ടർ സാംബശിവറാവു അറിയിച്ചു.

Also Read: ഇനി ഒരു തിരഞ്ഞെടുപ്പിലും മൽസരിക്കാനില്ല; ഇപി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE