കൊച്ചിയിൽ 22കാരിയെ പീഡിപ്പിച്ച് 74 കാരൻ; പിന്നാലെ തീര്‍ഥാടനം

വൈറ്റിലയിലെ തന്റെ വീട്ടിൽ 15,000 രൂപ മാസശമ്പളത്തിൽ ജോലിക്കായി എത്തിയ ഒഡിഷയിലെ ഗജപതി സ്വദേശിയായ ഇരുപത്തി രണ്ടുകാരിയായ ആദിവാസി യുവതിയാണ് പീഡനത്തിന് ഇരയായത്.

By Senior Reporter, Malabar News
A 74-year-old man molested a 22-year-old woman in Kochi
Rep. Image | EM's Freepik | User ID: 140976548
Ajwa Travels

കൊച്ചി: വൈറ്റിലയിൽ വീട്ടുജോലിക്കാരിയെ ഗൃഹനാഥൻ മദ്യം നൽകി ബലാൽസംഗം ചെയ്‌ത സംഭവത്തിൽ പ്രതി ഒളിവിൽ. സർക്കാർ പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ഉയർന്ന പദവിയിൽ ജോലി ചെയ്‌ത് വിരമിച്ച വൈറ്റില സിൽവർസാൻഡ് ഐലൻഡിൽ ശിവപ്രസാദാണ് (74) പ്രതി.

പീഡനത്തിനുശേഷം കുടുംബത്തോടൊപ്പം തീര്‍ഥാടനത്തിന് പോയ ഇയാൾ ഇപ്പോൾ ഒളിവിലാണ്. 22 വയസുകാരിയായ ഒഡിഷ സ്വദേശിയായ യുവതിയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജ്യൂസിൽ മദ്യം കലര്‍ത്തി നൽകിയാണ് പീഡിപ്പിച്ചത്.

അമ്മ മരിച്ച യുവതി രണ്ടാനമ്മയുടെ നിർബന്ധത്തെ തുടർന്ന് 12 വയസ്‌ മുതൽ വീട്ടു ജോലി ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബർ 4നാണ് കൊച്ചി വൈറ്റിലയിലെ ശിവപ്രസാദിന്റെ വീട്ടിൽ 15000 രൂപ മാസശമ്പളത്തിൽ യുവതി ജോലിക്കായി എത്തിയത്.

15ആം തീയതി വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജ്യൂസിൽ മദ്യം കലര്‍ത്തി നൽകിയായിരുന്നു ശിവപ്രസാദ് പെൺകുട്ടിയെ അക്രമിച്ചത്. തുടർന്ന് പിറ്റേ ദിവസം ഇയാൾ യുവതിയെ വീട്ടിൽ തനിച്ചാക്കി കുടുംബത്തോടൊപ്പം തീര്‍ഥാടനത്തിന് പോകുകയും ചെയ്‌തുവെന്ന് പോലീസ് പറയുന്നു. ഇതിനിടെ പീഡന വിവരം യുവതി തന്റെ ബന്ധുവിനെ അറിയിക്കുകയും ഇവർ പെരുമ്പാവൂർ ആസ്‌ഥാനമായി ഇതരസംസ്‌ഥാനക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയെ വിവരമറിയിക്കുകയും ആയിരുന്നു.

ജ്യൂസിൽ മദ്യം ചേർത്ത് നൽകിയതിന് പിന്നാലെ ഇയാൾ കടന്നുപിടിച്ചുവെന്നും ബോധം നഷ്‍ടമായ യുവതിക്ക് പിന്നീട് എന്താണ് നടന്നതെന്ന് അറിയില്ല എന്നുമാണ് പോലീസിന് നൽകിയ മൊഴി. പിന്നീട് നടത്തിയ വൈദ്യ പരിശോധനയിലാണ് പീഡന വിവരം വ്യക്‌തമാകുന്നത്.

സംഭവം നടന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും സർക്കാർ പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ഉയർന്ന പദവി വഹിച്ച വ്യക്‌തിയുടെ അറസ്‌റ്റ്‌ വൈകുന്നതിൽ പ്രതിഷേധമുയരുകയാണ്. അതേസമയം കഴിഞ്ഞ ദിവസം പ്രതി എറണാകുളം ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

KERALA | നവീൻ ബാബുവിന്റെ മരണം; ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE