മലപ്പുറം: തേൾപാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേൾപാറ കുറുംമ്പ ക്ഷേത്ര മുറ്റത്ത് സ്‌ഥാപിച്ച കൂട്ടിലാണ് കരടി അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്‌റ്റ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
ജനവാസ മേഖലയിലിറങ്ങി കരടിയുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് വനംവകുപ്പ് കൂട് സ്‌ഥാപിച്ചത്. അതേസമയം, സംസ്‌ഥാനത്ത് വന്യജീവി ആക്രമണം തുടരുന്ന പശ്‌ചാത്തലത്തിൽ വനംമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന് ചേരും. വനംവകുപ്പ് ആസ്‌ഥാനത്ത് ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് യോഗം.
സംസ്‌ഥാനത്ത് ഇന്നലെ മാത്രം മൂന്നുപേരാണ് കാട്ടാന ആക്രമണത്തിൽ സംസ്‌ഥാനത്ത് മരിച്ചത്. വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി വനമേഖലകളിൽ പട്രോളിങ് ശക്‌തിപ്പെടുത്താനാണ് നീക്കം. ഒപ്പം, തദ്ദേശീയരായ നാട്ടുകാരും യുവാക്കളും അടങ്ങുന്ന സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രൈമറി റെസ്‌പോൺസ് ടീമിനെയും പട്രോളിംഗിന് ഉപയോഗിക്കും.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി