ന്യൂഡെൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും തിരിച്ചു കൊണ്ടുവരാനും സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. ഉന്നാവോയില്‍ നിന്നുള്ള ബിജെപി എംപിയായ സാക്ഷി മഹാരാജ് ആവശ്യമെങ്കില്‍ നിയമങ്ങള്‍ തിരിച്ചുവരാനും സാധ്യതയുണ്ടെന്നാണ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
ബില്ലുകള്‍ നിര്‍മിക്കും, അവ പിന്‍വലിക്കും. ചിലപ്പോള്‍ വീണ്ടും കൊണ്ടുവരും. അതിനൊന്നും അധികം സമയം ആവശ്യമില്ല. എന്നാല്‍ ഞാന്‍ പ്രധാനമന്ത്രി കാണിച്ച വലിയ മനസിന് നന്ദി പറയുന്നു. എല്ലാ നിയമത്തിനും മുകളില്‍ അദ്ദേഹം രാജ്യത്തെ കണ്ടു. പാകിസ്‌ഥാന്‍ സിന്ദാബാദ്, ഖാലിസ്‌ഥാന്‍ സിന്ദാബാദ് തുടങ്ങിയ മുദ്രവാക്യം ഉയര്‍ത്തിയവരുടെ ഉദ്ദേശം നടപ്പിലായില്ല. അവര്‍ക്ക് കനത്ത മറുപടി നല്‍കി; സാക്ഷി മഹാരാജ് പറഞ്ഞു.
എന്നാൽ യുപി ഉൾപ്പെടെയുള്ള അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതെന്ന വാദത്തെ സാക്ഷി മഹാരാജ് തള്ളികളഞ്ഞു. വരുന്ന യുപി തിരഞ്ഞെടുപ്പില്‍ ബിജെപി 300ല്‍ അധികം സീറ്റ് നേടും, മോദിക്കും യോദി ആദിത്യനാഥിനും പകരമായി രാജ്യത്ത് ആരും തന്നെയില്ല; സാക്ഷി മഹാരാജ് ആത്‌മവിശ്വാസം പ്രകടിപ്പിച്ചു.
Read Also: ‘ജയ് ഭീം’ ഒരു സമുദായത്തിനും എതിരല്ല; സംവിധായകൻ ടിജെ ജ്‌ഞാനവേൽ