ന്യൂഡെല്‍ഹി: ഉത്തർപ്രദേശിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌കിനും തൊപ്പിക്കും വിലക്ക്. നവംബര്‍ 25ന് നോയ്‌ഡയില്‍ നടക്കുന്ന ജേവര്‍ അന്താരാഷ്‍ട്ര വിമാന താവളത്തിന്റെ തറക്കല്ലിടൽ ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. നവ് ഭാരത് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട് ചെയ്‌തത്.
ചടങ്ങിൽ പങ്കെടുക്കുന്നവർ കറുത്ത വസ്‍ത്രങ്ങള്‍, തൊപ്പികള്‍, മാസ്‌കുകള്‍ എന്നിവ ധരിക്കരുതെന്നാണ് അധികൃതര്‍ പുറത്തിറക്കിയ നിര്‍ദ്ദേശം. കൂടാതെ ഡ്രോണുകള്‍ പറത്തുന്നതിനും നിരോധനമുണ്ട്. നവംബർ 23ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്‌ഥലത്തെത്തും. പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും പുറമേ, സംസ്‌ഥാന വ്യവസായ വികസന മന്ത്രി സതീഷ് മഹാന, അഡീഷനല്‍ ചീഫ് സെക്രട്ടറി അവ്നിഷ് അശ്വതി, ജില്ലാ കലക്‌ടര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
3000 ഹെക്‌ടര്‍ സ്‌ഥലത്താണ് ജേവറിലെ അന്താരാഷ്‍ട്ര വിമാനത്താവളം നിര്‍മിക്കുന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്‍ട്ര വിമാന താവളത്തിന്റെ നടത്തിപ്പുകാരായ ജിഎംആര്‍ ഗ്രൂപ്പിനാണ് ജേവര്‍ വിമാന താളത്തിന്റെയും നിര്‍മാണച്ചുമതല.
Read also: ആവശ്യമെങ്കിൽ കാർഷിക ബില്ലുകൾ പുനഃസ്‌ഥാപിക്കും; രാജസ്‌ഥാൻ ഗവർണർ