നാട്ടികയിൽ ഗീത ഗോപി; എതിർപ്പുമായി സിസി. മുകുന്ദൻ, പാർട്ടി വിട്ടേക്കും

രണ്ടുതവണ ഇതേ മണ്ഡലത്തിൽ മൽസരിച്ച് ജയിച്ച ഗീത ഗോപിക്കാണ് ഇത്തവണ മണ്ഡലം നൽകുന്നത്. ഇതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് സ്വതന്ത്രനായി മൽസരിക്കാനുള്ള തീരുമാനത്തിലാണ് മുകുന്ദൻ.

By Senior Reporter, Malabar News
CC Mukundan
സിസി. മുകുന്ദൻ
Ajwa Travels

തൃശൂർ: നാട്ടിക സംവരണ മണ്ഡലത്തിൽ ഒന്നാമൂഴത്തിൽ വൻ വിജയം നേടിയിട്ടും പാർട്ടി പരിഗണിക്കാത്തതിന്റെ പരിഭവത്തിൽ മുതിർന്ന സിപിഐ നേതാവ് സിസി. മുകുന്ദൻ. ഒരുതവണ ജയിച്ചവർക്ക് രണ്ടാം ഊഴം നൽകുമെന്ന പാർട്ടിയുടെ മാനദണ്ഡം കാറ്റിൽ പറത്തിയായിരുന്നു മുകുന്ദനെ അവഗണിച്ചത്.

സിപിഐയിൽ തൃശൂർ ജില്ലയിൽ നിലനിൽക്കുന്ന ശക്‌തമായ ചേരിപ്പോരാണ് ഇതിന് കാരണമെന്ന് ആരോപണമുണ്ട്. രണ്ടുതവണ ഇതേ മണ്ഡലത്തിൽ മൽസരിച്ച് ജയിച്ച ഗീത ഗോപിക്കാണ് ഇത്തവണ മണ്ഡലം നൽകുന്നത്. ഇതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് സ്വതന്ത്രനായി മൽസരിക്കാനുള്ള തീരുമാനത്തിലാണ് മുകുന്ദൻ.

നാട്ടികയിൽ പെയ്‌മെന്റ് സീറ്റെന്ന ആരോപണവും മുകുന്ദൻ ഉയർത്തി. മോശം പ്രകടനം നടത്തിയ ഗീത ഗോപിയെ സ്‌ഥാനാർഥിയാക്കുന്നത് ശരിയല്ല. ഗീതയ്‌ക്ക്‌ പണം പിരിച്ചുനൽകാനുള്ള കഴിവുണ്ട്. സിപിഐയിലെ വിഭാഗീയത കാരണമാണ് താൻ ഒഴിവാക്കപ്പെട്ടതെന്നും മുകുന്ദൻ ആരോപിച്ചു.

”സിപിഐ സ്‌ഥാനാർഥിയെ തന്നെ പരിശോധിക്കപ്പെടേണ്ടതാണ്. ഒരുപാട് മോശം പേര് കേട്ട ശേഷമാണ് അവരെ കൊണ്ടുവരുന്നത്. കഴിഞ്ഞവർഷം അവരെ മാറ്റിയാണ് എന്നെ സ്‌ഥാനാർഥിയാക്കിയത്. കുറേ കഴിയുമ്പോൾ പറയാം. സാമ്പത്തിക ആരോപണങ്ങൾ ഉൾപ്പടെയുണ്ട്”- സിസി. മുകുന്ദൻ പറഞ്ഞു.

ഇതോടെ, സിപിഐ വിട്ട് മുകുന്ദൻ മണ്ഡലത്തിൽ മൽസരിക്കുമെന്ന് ഉറപ്പായി. രണ്ടു ദിവസത്തിനകം തൃശൂരിൽ വാർത്താ സമ്മേളനം വിളിച്ചു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാണ് മുകുന്ദന്റെ നീക്കം. രണ്ടുതവണ നാട്ടിക എംഎൽഎയായിരുന്നു ഗീത ഗോപിനാഥ്‌. ഇവരെ മാറ്റി മുകുന്ദനെ സ്‌ഥാനാർഥിയാക്കാൻ ചരടുവലിച്ച നേതാക്കളാണ് ഇപ്പോൾ അവർക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE