നിർബന്ധിത ക്വാറന്റെയ്ൻ; കർണാടകയുടെ നടപടിയിൽ പ്രതിസന്ധി

By Trainee Reporter, Malabar News
Representational Image
Ajwa Travels

കാസർഗോഡ്: കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് വിദ്യാർഥികൾ ഉൾപ്പടെ ആയിരകണക്കിന് ആളുകൾ പ്രതിസന്ധിയിലായി. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമെ ഒരാഴ്‌ച നിർബന്ധിത ക്വാറന്റെയ്ൻ സംവിധാനവും ഏർപ്പെടുത്തിയ നടപടിയിലാണ് ആശങ്ക നിലനിൽക്കുന്നത്.

കർണാടക സർക്കാരിന്റെ ഇത്തരം കടുത്ത നടപടികളിൽ പല ഭാഗങ്ങളിൽ നിന്നായി വിമർശനങ്ങൾ ഉയരുന്നുണ്ട്. ചികിൽസ ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി അതിർത്തി കടക്കേണ്ടവരെ പോലെയും തടഞ്ഞു വെച്ച് പരിശോധിക്കുകയാണെന്ന ആക്ഷേപവും ഉണ്ട്. ക്വാറന്റെയ്ൻ നിർബന്ധമാക്കിയതോടെ ജോലിക്ക് പോകുന്നവർക്കും, വിദ്യാർഥികൾക്കുമാണ് ബുദ്ധിമുട്ടുള്ളത്.

കർണാടക നടപടിക്കെതിരെ കേരളത്തിലെ ബിജെപി ഒഴികെയുള്ള മുഴുവൻ പാർടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സഞ്ചാര സ്വാതന്ത്രം തടയരുതെന്ന സുപ്രിം കോടതിയുടെ വിധി പോലും മറികടന്നാണ് കർണാടക സർക്കാർ അതിർത്തികളിൽ മണ്ണിട്ടും ബാരിക്കേഡുകൾ സ്‌ഥാപിച്ചും കേരളീയരെ തടയുന്നത്.

Read Also: കാലവർഷം; വയനാട്ടിൽ 37 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE