തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ സർവത്ര അഴിമതിയെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പദ്ധതിയിൽ സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയുണ്ടെന്നും മുൻ ചെന്നിത്തല പറഞ്ഞു.
ചെങ്ങന്നൂരിലെ അലൈമെന്റ് മാറ്റം അഴിമതിയുടെ മറ്റൊരു വശമാണ്. സർക്കാരിനെതിരെ വിമോചന സമരത്തിന്റെ ആവശ്യമില്ല. കൊതുകിനെ കൊല്ലാൻ തോക്കു വേണോ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയിൽ സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെ റെയിലിന്റെ പേരിൽ ജനങ്ങളെ വഴിയാധാരമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. പ്രതിഷേധത്തിൽ ബിജെപിയുടെ പിന്തുണ വേണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരമില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആവർത്തിച്ചു. ജനങ്ങളുടെ എതിർപ്പ് മറികടന്ന് സംസ്‌ഥാന സർക്കാർ മുമ്പോട്ട് പോകുകയാണെന്നും പദ്ധതിക്ക് അനുമതി നൽകരുതെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടെന്ന് പറഞ്ഞ വി മുരളീധരൻ പദ്ധതിക്കായി സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ലെന്നും നടപടി ക്രമങ്ങൾ തുടരുന്നത് നിയമങ്ങൾ പാലിക്കാതെയാണെന്നും ആരോപിച്ചു.
Most Read: ‘എംസിഡി തിരഞ്ഞെടുപ്പ് നടത്തി ബിജെപി വിജയിച്ചാൽ ഞങ്ങൾ രാഷ്‌ട്രീയം വിടും’; കെജ്‌രിവാൾ






































