കോവിഡ് കേസുകൾ ഉയരുന്നു; ഇന്ത്യയിൽ എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് നൽകിയേക്കും

By Staff Reporter, Malabar News
booster dose vaccine
Ajwa Travels

ന്യൂഡെൽഹി: 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നൽകുന്നത് പരിഗണിക്കുന്നു. 18 വയസിനു മുകളിലുള്ള എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് നൽകുന്നതാണ് ഉചിതമെന്നു വിദ്ഗധ സമിതിയിലെ ചിലർ അഭിപ്രായപ്പെട്ടിരുന്നു. സാങ്കേതിക വിദ്ഗധ സമിതി ശുപാർശ നൽകിയാൽ തീരുമാനമെടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു.

വരുംദിവസങ്ങളിൽ രാജ്യാന്തര വിമാന സർവീസ് പൂർവസ്‌ഥിതിയിലാകുന്നത് കൂടി പരിഗണിക്കുമ്പോൾ ബൂസ്‌റ്റർ ഡോസ് നൽകുന്നതാണ് അഭികാമ്യം എന്നാണ് വിലയിരുത്തൽ. നിലവിൽ, ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും 60 വയസിനു മുകളിലുള്ളവർക്കും മാത്രമാണ് ബൂസ്‌റ്റർ ഡോസ് നൽകുന്നത്.

ഇവർ രണ്ടാം ഡോസ് എടുത്ത് 9 മാസം (39 ആഴ്‌ച) പിന്നിടുമ്പോൾ, നേരത്തെയെടുത്ത വാക്‌സിൻ തന്നെ കുത്തിവയ്‌ക്കാനാണ് നിർദേശിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ സൗജന്യവും സ്വകാര്യ ആശുപത്രികളിൽ പണമീടാക്കിയും ബൂസ്‌റ്റർ ഡോസെടുക്കാൻ സൗകര്യമുണ്ട്. ചൈനയിൽ ഉൾപ്പെടെ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് കൂടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

Read Also: നാല് മാസങ്ങൾക്ക് ശേഷം രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE